”അനില്‍ രാധാകൃഷ്ണമേനോന്റെ (ആള്‍ ആരാണെന്നെനിക്കറിയില്ല) മാടമ്പിത്തരം; കോളേജധികൃതരുടെ നട്ടെല്ലില്ലായ്മയും അന്തസ്സില്ലായ്മയും സംസ്‌കാര ശൂന്യതയും”

തിരുവനന്തപുരം: യുവനടന്‍ ബിനീഷ് ബാസ്റ്റിനെ അപമാനിച്ച സംവിധായകന്‍ അനില്‍ രാധാകൃഷ്ണ മേനോനെതിരെ എഴുത്തുകാരി എസ് ശാരദക്കുട്ടി.

ശാരദക്കുട്ടിയുടെ പറയുന്നു:

എന്തു കാരണം കൊണ്ടായാലും പരസ്യവേദിയില്‍ ക്ഷണിക്കപ്പെട്ട അതിഥികളോട് രണ്ടു തരം പെരുമാറ്റം പാടില്ലാത്തതാണ്. കോളേജധികൃതരാണ് അത് സാധിക്കില്ല എന്ന് കൊമ്പത്തെ സംവിധായകനോടു പറയേണ്ടിയിരുന്നത്. റോസിക്കിഷ്ടമില്ലെങ്കില്‍ റോസിക്ക് ഈ വീട്ടില്‍ നിന്നു പോകാം എന്നോ മറ്റോ ഇല്ലേ. ഇത്തരം സന്ദര്‍ഭങ്ങളിലാണത് പറയേണ്ടത്.

അനില്‍ രാധാകൃഷ്ണമേനോന്റെ (ആള്‍ ആരാണെന്നെനിക്കറിയില്ല), മാടമ്പിത്തരത്തേക്കാള്‍, അല്‍പത്തത്തേക്കാള്‍, ആത്മവിശ്വാസമില്ലായ്മയേക്കാള്‍, കോളേജധികൃതരുടെ നട്ടെല്ലില്ലായ്മയും അന്തസ്സില്ലായ്മയും സംസ്‌കാര ശൂന്യതയുമാണ് വല്ലാതങ്ങു വെളിപ്പെട്ടു പോയത്.

കാംപസില്‍ നിന്ന് രാഷ്ട്രീയമില്ലാതായാല്‍ സംഭവിക്കുന്ന അപകടമാണിത്. കുട്ടികള്‍ ഇങ്ങനെ നിശ്ശബ്ദരാക്കപ്പെടും. ബ്രോയ്‌ലര്‍ കോഴികളെപ്പോലെ ക്വാക് ക്വാക് എന്നൊച്ച വെക്കുകയല്ല, സ്റ്റേജിലേക്ക് തള്ളിക്കയറി ബിനീഷ് ബാസ്റ്റിനൊപ്പം നില്‍ക്കുമായിരുന്നു ഞാന്‍ പഠിപ്പിച്ച പാവപ്പെട്ട കോളേജിലെ കുട്ടികളായിരുന്നുവെങ്കില്‍. അവര്‍ക്ക് സംഘടനാ ബോധമുണ്ട്. അഭിമാനബോധമുണ്ട്. അപമാനിക്കപ്പെടുന്നവരുടെ ഉള്ളില്‍ നിന്നുയരുന്ന നിലവിളി മനസ്സിലാകും.

എസ്.ശാരദക്കുട്ടി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here