ഹൈദരാബാദ്: ഹൈദരാബാദ് ജി എൻ സി ബാലയോഗി അത്‌ലറ്റിക് സ്‌റ്റേഡിയത്തിൽ നടക്കുന്ന ഇന്ത്യൻ സൂപ്പർ ലീഗിലെ ഹൈദരാബാദ് എഫ്സി-കേരള ബ്ലാസ്റ്റേഴ്‌സ് മത്സരത്തിൽ ഹൈദരാബാദ് എഫ്സി ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് കേരള ബ്ലാസ്റ്റേഴ്സിനെ പരാജയപ്പെടുത്തി.
എൺപതാം മിനിറ്റിലാണ് ഹൈദരാബാദ് എഫ്‌സി മുന്നിലെത്തിയത്. അമ്പത്തിനാലാം മിനിറ്റിൽ മുഹമ്മദ് യാസിറിനെ മൗഹുദൗ ബോക്സിൽ ഫൗൾ ചെയ്തതിന് ബ്ലാസ്റ്റേഴ്സിന് എതിരേ ലഭിച്ച പെനാൽറ്റിയിൽ നിന്ന് മാർക്കോ സ്റ്റാൻകോവിച്ചാണ് ഹൈദരാബാദിന്റെ ആദ്യ ഗോൾ നേടിയത്.
മുപ്പത്തിനാലാം മിനിറ്റിൽ മലയാളിതാരം കെ പി രാഹുലാണ് ബ്ലാസ്റ്റേഴ്‌സിനായി ഏക ഗോൾ നേടിയത്. മറ്റൊരു മലയാളിതാരമായ സഹൽ പ്രതിരോധനിരയുടെ തലയ്ക്ക് മുകളിലൂടെ കോരിയിട്ടുകൊടുത്ത പന്താണ് അഡ്വാൻസ് ചെയ്ത ഗോളിയുമായി പോരാടി രാഹുൽ വലയിലാക്കിയത്.
മലയാളി താരങ്ങളായ സഹല്‍ അബ്ദുൽ സമദിനെയും രാഹുല്‍ കെ പിയെയും ഗോൾ കീപ്പർ ടി പി രഹനേഷിനെയും കെ പ്രശാന്തിനെയും ഉൾപ്പെടുത്തിയതായിരുന്നു കേരള ബ്ലാസ്റ്റേഴ്സിന്റെ പ്ലേയിങ് ഇലവൻ.
ഗോൾ കീപ്പർ ബിലാല്‍ ഖാന് പകരമാണ് ടി പി രഹനേഷ് ഹൈദരാബാദ് എഫ്സിക്കെതിരെ ബ്ലാസ്റ്റേഴ്സിന്റെ ഗോൾവല കാക്കുന്നത്. നാല് മലയാളികൾ ഉൾപ്പെടുന്നതാണ് ഹൈദരാബാദിനെതിരെ കളിക്കുന്ന ബ്ലാസ്റ്റേഴ്സ് ലൈനപ്പ്.
സ്വന്തം തട്ടകത്തിൽ ജയത്തോടെ തുടങ്ങിയ ബ്ലാസ്‌റ്റേഴ്‌സിന് രണ്ടാംകളിയിലെന്ന പോലെ ഇവിടെയും കാലിടറി.
നേരത്തെ മുംബൈ സിറ്റി എഫ്‌സിയോട് ഒരു ഗോളിനാണ് കീഴടങ്ങിയത്.
എടികെയെ കീഴടക്കിയതിന്റെ ആത്മവിശ്വാസം മുംബൈയുമായുള്ള കളിയിൽ കണ്ടില്ല. നവാഗതരായ ഹൈദരാബാദിന് തുടക്കം നല്ലതായിരുന്നില്ല.
ആദ്യ രണ്ടു കളിയും തോറ്റു. എടികെയും ജംഷെഡ്‌പുർ എഫ്‌സിയുമാണ് ഹൈദരാബാദിനെ തകർത്തത്. എന്നാല്‍ മൂന്നാം മത്സരത്തില്‍ ഹൈദരാബാദ് എഫ്സി വിജയം നുണഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here