”ആന്റണി-വയലാര്‍-ഉമ്മന്‍ചാണ്ടി: തെമ്മാടികളുടെ മൂവര്‍ സംഘം, കള്ളു കുടിയ്ക്കാന്‍, പെണ്ണ് പിടിയ്ക്കാന്‍” പരസ്പരം ഏറ്റുമുട്ടി കോണ്‍ഗ്രസിന്റെയും ലീഗിന്റെയും വിദ്യാര്‍ഥി സംഘം

മലപ്പുറം: മലപ്പുറത്ത് പരസ്പരം ഏറ്റുമുട്ടി കോണ്‍ഗ്രസിന്റെയും മുസ്ലിം ലീഗിന്റെയും വിദ്യാര്‍ഥി സംഘടനകള്‍.

മമ്പാട് എംഇഎസ് കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന ശേഷമാണ് കെഎസ്‌യു, എംഎസ്എഫ് സംഘടനകള്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയത്. ജമാഅത്തെ ഇസ്ലാമി പിന്തുണയ്ക്കുന്ന വിദ്യാര്‍ഥി സംഘടനയുമായി ചേര്‍ന്ന് മത്സരിച്ച കെഎസ്യു, എംഎസ്എഫിനെ പരാജയപ്പെടുത്തിയതോടെയാണ് ഭിന്നത രൂക്ഷമായത്.

തെരഞ്ഞെടുപ്പില്‍ വിജയിച്ച കെഎസ്‌യു പ്രവര്‍ത്തകര്‍ മമ്പാട് ടൗണില്‍ കഴിഞ്ഞ ദിവസം പാണക്കാട് തങ്ങളെയും കുഞ്ഞാലിക്കുട്ടി ഉള്‍പ്പെടെയുള്ള നേതാക്കളെയും തെറിവിളിച്ച് ആഹ്ലാദപ്രകടനം നടത്തിയിരുന്നു.

”പച്ചക്കൊടിയും തേങ്ങാപ്പൂളും എം.എസ്.എഫിന് പൊന്നാണെങ്കില്‍ കെ.എസ്.യുവിന് പുല്ലാണേ” എന്ന മുദ്രാവാക്യം വിളികളോടെയായിരുന്നു കെ.എസ്.യു പ്രകടനം.

ഇതിന് മറുപടിയായി വെള്ളിയാഴ്ച വൈകിട്ട് എംഎസ്എഫും യൂത്ത് ലീഗും മമ്പാട് ടൗണില്‍ കോണ്‍ഗ്രസ് നേതാക്കള്‍ തെറിവിളിച്ച് പ്രകടനം നടത്തി.

”ആലപ്പുഴയുടെ തെരുവോരത്ത്, ആന്റണി വയലാര്‍ ഉമ്മന്‍ചാണ്ടി, തെമ്മാടികളുടെ മൂവര്‍ സംഘം, കള്ളു കുടിയ്ക്കാന്‍ പെണ്ണ് പിടിയ്ക്കാന്‍, തട്ടിക്കൂട്ടിയ പ്രസ്ഥാനം അതാണതാണീ കെ.എസ്.യു” എന്നായിരുന്നു എം.എസ്.എഫ് പ്രകടനത്തിലെ മുദ്രാവാക്യം.

തിരുവനന്തപുരത്ത് യുഡിഎഫ് ഏകോപന സമിതി യോഗം ചേരുമ്പോഴാണ് അവരുടെ പ്രധാന ശക്തികേന്ദ്രമായ ജില്ലയില്‍ വിദ്യാര്‍ഥി സംഘടനകള്‍ കൊമ്പുകോര്‍ത്തതും നേതാക്കളെ തെറിവിളിച്ചതും.

പ്രകടനത്തിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാണ്…

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here