ഫാത്തിമ ലത്തീഫിന്റെ മരണം: ഐഐടി അധികൃതരും പൊലീസും ഒത്തുകളിക്കുന്നതായി പിതാവ്

ഫാത്തിമ ലത്തീഫ് മരിച്ച സംഭവത്തില്‍ ഐഐടി അധികൃതരും പൊലീസും ഒത്തുകളിക്കുകയാണെന്ന് പിതാവ് . മാനസികമായി പീഡിപ്പിച്ച അധ്യാപകന്‍ സുദര്‍ശന്‍ പത്മനാഭനെതിരെയുള്ള ഫാത്തിമയുടെ ആത്മഹത്യാക്കുറിപ്പ് എഫ്‌ഐആറില്‍ ചേര്‍ത്തിട്ടില്ല. ആത്മഹത്യ നടന്ന ഹോസ്റ്റല്‍ മുറി സീല്‍ചെയ്തില്ല. ചെന്നൈയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡിജിപിയിലും തമിഴ്നാട് സര്‍ക്കാരിലും പൂര്‍ണ വിശ്വാസമുണ്ട്. സിബിസിഐഡി അന്വേഷണം തുടങ്ങിയത് വ്യാഴാഴ്ച മാത്രമാണ്. അതിനാല്‍ അന്വേഷണത്തില്‍ തൃപ്തിയുണ്ടോ ഇല്ലയോ എന്ന് പറയാറായിട്ടില്ല. ഫാത്തിമ തൂങ്ങി മരിക്കാന്‍ ഉപയോഗിച്ച കയര്‍ പോലും കണ്ടെത്താന്‍ പൊലീസിനു കഴിഞ്ഞിട്ടില്ല.

ആത്മഹത്യ ചെയ്തതിന്‍റെ തലേദിവസം രാത്രി 8.30ന് ഫാത്തിമ ക്യാന്റീനില്‍ ഇരുന്ന് കരഞ്ഞിരുന്നു. ഇതിന്റെ സിസിടിവി ദൃശ്യം പൊലീസ് എടുത്തിട്ടില്ല. ഈ സമയം കുട്ടിയെ ആശ്വസിപ്പിച്ച ക്യാന്റീന്‍ ജീവനക്കാരനെ കണ്ടെത്തണം.എല്ലാ പരീക്ഷാപേപ്പറുകളും കൃത്യസമയത്ത് നേരിട്ടുപോയി വാങ്ങുന്ന ഫാത്തിമ അന്ന് പേപ്പര്‍ വാങ്ങാന്‍ പോയില്ല. പകരം സുഹൃത്താണ് വാങ്ങിയത്. 18 മാര്‍ക്കിനുള്ള ഉത്തരം കൃത്യമായി എഴുതിയിട്ടും 13 മാര്‍ക്കു മാത്രമാണ് സുദര്‍ശന്‍ നല്‍കിയത്.

ബാക്കി അഞ്ചുമാര്‍ക്ക് നേരിട്ടുകണ്ടാല്‍ നല്‍കാമെന്ന തരത്തില്‍ ഇയാള്‍ കുട്ടിക്ക് ഇ മെയില്‍ അയച്ചു. പൊലീസ് കസ്റ്റഡിയില്‍ സൂക്ഷിച്ചിരിക്കുന്ന ഫോണ്‍ ഞങ്ങളുടെ സാന്നിധ്യത്തില്‍ തുറക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News