അമ്മ മകളെ കഴുത്തില്‍ തോര്‍ത്ത് മുറുക്കി കൊലപ്പെടുത്തി

കോട്ടയം: ആറാംക്ലാസ് വിദ്യാര്‍ത്ഥിയായ മകളെ കഴുത്തില്‍ തോര്‍ത്ത് മുറുക്കി ശ്വാസം മുട്ടിച്ച് അമ്മ കൊലപ്പെടുത്തി. രാമപുരം ളാലം നെപ്പിച്ചുഴ കാനത്തില്‍ വീട്ടില്‍ എം.ജി കൊച്ചുരാമന്റെ മകള്‍ സൂര്യ രാമന്‍(11) ആണ് കൊല്ലപ്പെട്ടത്. അമ്മ സാലി (43) യെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ഉഴവൂരിനടുത്ത് കരുനെച്ചിയിലാണ് സംഭവം. സാലിയ്ക്ക് മാനസിക അസ്വാസ്ഥ്യമുണ്ടെന്നാണ് പൊലീസ് നല്‍കിയ പ്രാഥമിക വിവരം. ഭര്‍ത്താവ് രാമന്‍ ഈരാറ്റുപേട്ടയില്‍ സെക്യൂരിറ്റി
ജീവനക്കാരനാണ്.  മൂന്ന് വര്‍ഷത്തിലേറെയായി ഇവര്‍ ഉഴവൂരില്‍ വാടകയ്ക്ക് താമസിക്കുകയാണ്.

സ്‌കൂളില്‍ പോകാനിറങ്ങിയപ്പോള്‍ സൂര്യയെയും, സഹോദരന്‍ സ്വരൂപിനെയും പോകണ്ടെന്ന് പറഞ്ഞ് അമ്മ സാലി വിലക്കിയിരുന്നു. ഈ വിലക്ക് വകവയ്ക്കാതെ സ്വരൂപ് സ്‌കൂളില്‍ പോയി. സൂര്യ അമ്മയ്‌ക്കൊപ്പം നിന്നു. വൈകിട്ട് നാലരയോടെ വീട്ടില്‍ തിരികെ എത്തിയപ്പോള്‍ സ്വരൂപിനെ വീടിനകത്ത് കയറാന്‍ സാലി സമ്മതിച്ചില്ല.

കാരണം ചോദിച്ച മകനെ ഇവര്‍ അടിക്കുകയും, വഴക്ക് പറയുകയും ചെയ്തു.  ഇതോടെ ബലം പ്രയോഗിച്ച് വീടിനുള്ളിലേയ്ക്കു കയറിയപ്പോഴാണ് ചലനമറ്റ് കിടക്കുന്ന സഹോദരിയെ കണ്ടത്. അതിനിടെ സൂര്യയെ സ്വരൂപ് വിളിച്ചപ്പോഴാണ് മകളെ കൊലപ്പെടുത്തിയതായി അമ്മ വിളിച്ചു പറഞ്ഞത്. തുടര്‍ന്ന് സ്വരൂപ് അയല്‍വാസികളെ വിളിച്ച് വിവരം പറഞ്ഞു.

ഇതിന്റെ അടിസ്ഥാനത്തില്‍ അയല്‍വാസികള്‍ സ്ഥലത്ത് എത്തി സാലിയോട് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. തുടര്‍ന്ന് കുറവിലങ്ങാട് പൊലീസില്‍ വിവരം അറിയിച്ചു. സ്ഥലത്ത് എത്തിയ പൊലീസ് സാലിയെ കസ്റ്റഡിയില്‍ എടുത്തു. തുടര്‍ന്ന് കുട്ടിയുടെ മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേയ്ക്കു മാറ്റി.

പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം വ്യാഴാഴ്ച ബന്ധുക്കള്‍ക്കു വിട്ടു നല്‍കും. സംസ്‌കാരം
പിന്നീട്. ഇതിനു ശേഷം മാത്രമേ മരണ കാരണം അടക്കം വ്യക്തമാകൂ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News