ഇവള്‍ നിദ ഫാത്തിമ…; സത്യം വളച്ചൊടിക്കാതെ സഹപാഠിക്ക് സംഭവിച്ചത് തുറന്നു പറയാന്‍ ധൈര്യം കാണിച്ച നട്ടെല്ലുള്ള പെണ്‍കുട്ടി

സുല്‍ത്താന്‍ ബത്തേരി: ഷെഹല ഷെറിനെ മരണത്തിലേക്ക് നയിച്ചതില്‍ അധ്യാപകര്‍ ഉള്‍പ്പെടെയുള്ളവരുടെ പങ്ക് പുറംലോകം അറിഞ്ഞത് അതേ സ്‌കൂളിലെ തന്നെ ഏഴാം ക്ലാസുകാരിയായ നിദ ഫാത്തിമയിലൂടെയാണ്.

അധ്യാപകരെയും മറ്റാരെയും ഭയക്കാതെ, തന്റെ സഹപാഠിക്ക് നടന്നതെന്തെന്ന് ചങ്കൂറ്റത്തോടെയാണ് നിദ മാധ്യമങ്ങള്‍ക്ക് മുന്നില്‍ വിവരിച്ചത്.

സ്‌കൂളിലെ മുതിര്‍ന്ന വിദ്യാര്‍ഥികള്‍ പോലും കാണിക്കാത്തെ ധൈര്യമായിരുന്നു നിദ എന്ന കൊച്ചുമിടുക്കി കാണിച്ചത്. ഷെഹലയെ പാമ്പ് കടിച്ച് വിവരം പറഞ്ഞപ്പോള്‍, അധ്യാപകര്‍ എങ്ങനെയാണ് തങ്ങളോട് പെരുമാറിയതെന്നും വളരെ വ്യക്തമായി നിദ വെളിപ്പെടുത്തുന്നുണ്ട്.

ഇതോടെ ഒറ്റ ദിവസംകൊണ്ട് തന്നെ നിദ സോഷ്യല്‍മീഡിയ താരമായി. നാളെയുടെ പ്രതീക്ഷ എന്നാണ് സോഷ്യല്‍മീഡിയ നിദയെ വിശേഷിപ്പിക്കുന്നത്.

ഇതിനു പിന്നാലെ മുഷ്ടി ചുരുട്ടി മുദ്രാവാക്യം വിളിക്കുന്ന നിദയുടെ ചിത്രവും സോഷ്യല്‍മീഡിയയില്‍ വൈറലായി. മുത്തങ്ങ ദേശീയ പാതയിലെ യാത്രനിരോധനത്തിനെതിരായ സമരത്തില്‍ നിദ പങ്കെടുത്തപ്പോഴുള്ള ചിത്രമാണിത്.

ഫോട്ടോഗ്രാഫറായ ജോണ്‍സണ്‍ പാട്ടവയലാണ് നിദയുടെ ഈ ചിത്രം പകര്‍ത്തിയത്. അന്നും വളരെ ചുറുചുറുക്കോടെയാണ് നിദ സമരത്തില്‍ പങ്കെടുത്തതെന്ന് ജോണ്‍സണ്‍ ഓര്‍ത്തെടുക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News