ബത്തേരി സര്‍വജന സ്‌കൂളില്‍ ക്ലാസ് മുറിയടക്കം പുതുക്കി പണിയാന്‍ സര്‍ക്കാര്‍ അനുവദിച്ചത് ഒരുകോടി

ബത്തേരി ഗവ. സര്‍വജന ഹയര്‍സെക്കന്‍ഡറിയില്‍ അടിസ്ഥാന സൗകര്യ വികസനത്തിന് എല്‍ഡിഎഫ് സര്‍ക്കാര്‍ അനുവദിച്ചത് ഒരു കോടി രൂപ. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായാണ് ഫണ്ട് അനുവദിച്ചത്. പാമ്പുകടിയേറ്റ് വിദ്യാര്‍ഥിനി മരിച്ച ക്ലാസ് മുറിയടക്കമുള്ള കെട്ടിടം പുതുക്കി പണിയുന്നതിനാണ് തുക അനുവദിച്ചത്. ഇതിനുള്ള നടപടി പുരോഗമിക്കുന്നതിനിടയിലാണ് വിദ്യാര്‍ഥിനിയുടെ ദാരുണാന്ത്യം.

നിലവില്‍ സ്‌കൂളിന്റെ ഭൗതിക സാഹചര്യം പരിതാപകരമാണ്.ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണിത്. കഴിഞ്ഞ 10 വര്‍ഷമായി യുഡിഎഫ് നേതൃത്വത്തിലാണ് പിടിഎ. കോണ്‍ഗ്രസിന്റെയും ലീഗിന്റെയും അറിയപ്പെടുന്ന നേതാക്കളായിരുന്നു പിടിഎ ഭാരവാഹികള്‍. കോണ്‍ഗ്രസ് നേതാവാണ് നിലവില്‍ പിടിഎ പ്രസിഡന്റ്.

2011 മുതല്‍ കോണ്‍ഗ്രസിലെ ഐ സി ബാലകൃഷ്ണനാണ് ബത്തേരി എംഎല്‍എ. കാലപ്പഴക്കമുള്ള കെട്ടിടത്തിലാണ് യുപി വിഭാഗം പ്രവര്‍ത്തിക്കുന്നത്. ഈ കെട്ടിടത്തിലെ ക്ലാസ് മുറിയിലെ സിമന്റിട്ട തറയിലെ പൊത്തില്‍നിന്നാണ് വിദ്യാര്‍ഥിനിക്ക് പാമ്പുകടിയേറ്റത്. നേരത്തെതന്നെ പൊത്ത് അധ്യാപകരുടെയും പിടിഎയുടെയും ശ്രദ്ധയില്‍പ്പെട്ടിരുന്നു. എന്നാല്‍ ഇത് അടയ്ക്കാന്‍ തയ്യാറായില്ല. നഗരസഭാ അധികൃതരേയും വിവരം അറിയിച്ചില്ല. ക്ലാസ് മുറിയില്‍ വിദ്യാര്‍ഥികളെ ചെരിപ്പിടാനും അനുവദിക്കാറില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News