അത്താണി കൊലപാതക്കേസിലെ പ്രധാന പ്രതികൾ പിടിയിൽ

അത്താണി ബാറിൽ ഉണ്ടായ കൊലപാതകത്തിൽ പ്രധാന പ്രതികൾ പിടിയിൽ. ഒന്നാം പ്രതി വിനു വിക്രമൻ, രണ്ടാം പ്രതി ഗ്രിന്‍റേഷ്‌, മൂന്നാം പ്രതി ലാൽ കിച്ചു എന്നിവരെയാണ് പോലീസ് പിടികൂടിയത്. പ്രതികൾക്ക് എതിരെ വിവിധ സ്റ്റേഷനുകളിലായി നിരവധി കേസുകൾ മുൻപും രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ഗുണ്ടാ സംഘങ്ങൾ തമ്മിലുള്ള കുടിപ്പക ആണ് നെടുമ്പാശ്ശേരി അത്താണിയിലെ ഡയാന ബാറിന് മുൻപിൽ വെച്ച് നടന്ന കൊലപാതക്കത്തിൽ അവസാനിച്ചത്. സംഭവത്തിൽ നേരിട്ട് പങ്കെടുത്ത ഒന്നും രണ്ടും മൂന്നും പ്രതികളെയാണ് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി പോലീസ് ഏറ്റവും ഒടുവിൽ പിടികൂടിയത്.

കൊലപാതകത്തിലെ ഒന്നും രണ്ടും പ്രതികളായ വിനു വിക്രമൻ, ഗ്രിന്‍റേഷ് എന്നിവരെ പൊങ്ങാം ഭാഗത്ത് നിന്നും മൂന്നാം പ്രതി ലാൽ കിച്ചുവിനെ ഹൈക്കോടതി ഭാഗത്ത് നിന്നുമാണ് ആലുവ റൂറൽ എസ്പി കാർത്തിക്കിന്റെ നേതൃത്വത്തിൽ ഉള്ള അന്വേഷണ സംഘം പിടി കൂടിയത്.

ഒന്നാം പ്രതി വിനുവിന് എതിരെ കാപ്പ ചുമത്തിയത് ഉൾപ്പടെ പത്തോളം കേസുകൾ നിലവിൽ ഉണ്ട്. മൂന്നു പ്രതികളും മുൻപ് വധ ശ്രമം ഉൾപ്പടെ ഉള്ള കേസുകളിൽ ഭാഗമായിട്ടുണ്ട്. 2016ൽ നൈസാം എന്നയാളെ തട്ടിക്കൊണ്ട് പോയി കാറും വാച്ചും അഞ്ചു ലക്ഷത്തി നാല്പത്തിയെട്ടായിരം രൂപയും തട്ടിയെടുത്തതിൽ കൊല്ലപ്പെട്ട ബിനോയിക്ക് ഒപ്പം കേസിൽ ഇവരും പ്രതികൾ ആയിട്ടുണ്ട്. തുക വീതം വെക്കുന്നതിൽ ആരംഭിച്ച തർക്കം നാല് മാസം മുൻപ് വിനുവിന്റെ അച്ഛനെ അത്താണി ബാറിൽ വെച്ച ബിനോയിയും സംഘവും മർദ്ധിക്കുന്നതിൽ വരെ എത്തിയിരുന്നു.

സംഭവത്തിന്റെ തലേ ദിവസം കേസിലെ നാലാം പ്രതിയായ അഖിലിനെ ബിനോയിയുടെ സംഘം മർദ്ദിച്ചതാണ് പെട്ടന്നുള്ള കൊലപാതകത്തിന് കാരണം. അന്വേഷണ സംഘം പിടി കൂടിയ പ്രതികളെ കോടതിയില്‍ ഹാജരാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here