ഉപകാരസ്മരണ; 70,000 കോടിയുടെ അഴിമതിക്കേസില്‍ അജിത് പവാറിന് ക്ലീന്‍ചിറ്റ്; നടപടി മഹാരാഷ്ട്രയില്‍ ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ചതിന് പിന്നാലെ

മുംബൈ: 70,000 കോടിയുടെ ജലസേചന അഴിമതിക്കേസില്‍ അജിത് പവാറിന് ക്ലീന്‍ചിറ്റ്.

മഹാരാഷ്ട്ര ആന്റി കറപ്ഷന്‍ ബ്യൂറോയാണ് അജിത് പവാറിന് ക്ലീന്‍ചിറ്റ് നല്‍കിയത്. കേസില്‍ അജിത്തിനെതിരെ മതിയായ തെളിവുകള്‍ ഇല്ലെന്ന് വ്യക്തമാക്കി അന്വേഷണസംഘം കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.

അന്വേഷണം അവസാനിപ്പിച്ചു കൊണ്ടുള്ള റിപ്പോര്‍ട്ട് ബോംബെ ഹൈക്കോടതിയുടെ നാഗ്പുര്‍ ബെഞ്ചില്‍ ആന്റി കറപ്ഷന്‍ ബ്യൂറോ സമര്‍പ്പിച്ചു.

1999 മുതല്‍ 2014 വരെ അജിത് പവാര്‍ ഇറിഗേഷന്‍ വകുപ്പു മന്ത്രിയായിരുന്നു. ഈ കാലത്താണ് അഴിമതി നടന്നതായി ആരോപണം ഉയര്‍ന്നിരുന്നത്. വിദര്‍ഭ മേഖലകളിലെ വരള്‍ച്ചാ പ്രതിരോധത്തിന് ഡാമുകളും ചെക്ക്ഡാമുകളും നിര്‍മിക്കുന്നതായിരുന്നു പദ്ധതി.

മഹാരാഷ്ട്രയില്‍ ബിജെപിയുമായി ചേര്‍ന്ന് സഖ്യം രൂപീകരിച്ച ശേഷം ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത അജിത് പവാറിന് 48 മണിക്കൂറിന് ശേഷമാണ് അന്വേഷണ ഏജന്‍സി ക്ലീന്‍ചിറ്റ് നല്‍കുന്നത്.

നിയമസഭാ തെരഞ്ഞെടുപ്പില്‍ അജിത് പവാറിനെതിരെ ബിജെപി ഉയര്‍ത്തിയ മുഖ്യപ്രചാരണ ആയുധമായിരുന്നു 70,000 കോടിയുടെ ഈ അഴിമതിക്കേസ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here