ഹൃദയാഘാതം ആദ്യം തന്നെ കണ്ടെത്താം; സംസ്ഥാനത്തെ 28 ആശുപത്രികളിൽ “ട്രോപ്പ് റ്റി അനലൈസർ’ സജ്ജമായി

ഇനി ഹൃദയാഘാതം ആദ്യഘട്ടത്തിൽ കണ്ടെത്താം. സംസ്ഥാനത്തെ 28 സർക്കാർ ആശുപത്രികളിൽ “ട്രോപ്പ് റ്റി അനലൈസർ’ സജ്ജമായി. ഹൃദയാഘാതത്തിന്‍റെ പ്രാരംഭ ഘട്ടങ്ങളില്‍ ഇസിജിയില്‍ മാറ്റങ്ങള്‍ വരുന്നതിന് മുമ്പുതന്നെ ഹൃദയാഘാതം കണ്ടെത്താന്‍ ഇതിലൂടെ സാധിക്കും.

ഹൃദയാഘാതത്തിന്‍റെ പ്രാരംഭ ഘട്ടങ്ങളില്‍ ഇസിജിയില്‍ മാറ്റങ്ങള്‍ വരുന്നതിന് മുമ്പുതന്നെ ഹൃദയാഘാതം കണ്ടെത്താന്‍ സാധിക്കുന്നതാണ് ‘ട്രോപ്പ് റ്റി അനലൈസർ’ . 1.5 ലക്ഷം രൂപ വിലയുള്ള ഈ ഉപകരണം ഹൃദയാഘാതം കണ്ടെത്തുന്നതിനും ചികിത്സിക്കുന്നതിനും സഹായകരമാകും.

2019-20ലെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയും അമൃതം ആരോഗ്യം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയുമാണ് ട്രോപ്പ് റ്റി അനലൈസറുകള്‍ വാങ്ങുന്നതിന് നടപടി സ്വീകരിച്ചതെന്നും ആരോഗ്യമന്ത്രി കെ.കെ ശൈലജ അറിയിച്ചു.

സംസ്ഥാനത്ത് ജീവിതശൈലീ രോഗങ്ങള്‍ വര്‍ദ്ധിച്ചു വരുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. അതില്‍ ഹൃദയ സംബന്ധമായ രോഗങ്ങള്‍ കാരണമാണ് 32 ശതമാനത്തോളം മരണനിരക്ക്. അച്യുതമേനോന്‍ സെന്‍റര്‍ ഫോര്‍ ഹെല്‍ത്ത് സയന്‍സ് ആന്‍റ് സ്റ്റഡീസ് സെന്‍ററും സംസ്ഥാന ആരോഗ്യവകുപ്പും സംയുക്തമായി നടത്തിയ പഠനത്തില്‍ കേരളത്തിലെ ജനസംഖ്യയില്‍ മൂന്നില്‍ ഒരാള്‍ക്ക് രക്താതിമര്‍ദ്ദവും അഞ്ചില്‍ ഒരാള്‍ക്ക് പ്രമേഹവുമുണ്ടെന്ന വെളിപ്പെടുത്തലുണ്ടായി. ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും തെറ്റായ ജീവിതശൈലിയും ഹൃദ്രോഗത്തിനുള്ള സാധ്യത വര്‍ദ്ധിക്കുന്നതിന് കാരണമാകുന്നതായി പഠനം വ്യക്തമാക്കുന്നു.

ഈ പഠനത്തിന്‍റെ അടിസ്ഥാനത്തില്‍ ജീവിതശൈലീ രോഗനിര്‍ണയ പദ്ധതിയുടെ കീഴില്‍ ജില്ലാ ആശുപത്രികളില്‍ കൊറോണറി കെയര്‍ യൂണിറ്റുകള്‍ സ്ഥാപിച്ചുവരികയും മറ്റ് ആശുപത്രികളില്‍ ഹൃദയ സംബന്ധമായ രോഗനിര്‍ണയം നടത്തുന്നതിനുള്ള മറ്റ് സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിവരികയാണെന്നും ആരോഗ്യമന്ത്രി അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News