ആബിര്‍ പുസ്തകത്താളില്‍ കുറിച്ചത് പൊലീസിലുള്ള വിശ്വാസം; നാലാം ക്ലാസുകാരന്റെ ആ ‘വൈറല്‍’ പരാതി പരിഹരിച്ചു; കയ്യടിച്ച് സോഷ്യല്‍മീഡിയ

കോഴിക്കോട്: നോട്ടുബുക്കില്‍ നിന്ന് കീറിയെടുത്ത പേജില്‍ സൈക്കിള്‍ തിരികെ വാങ്ങി നല്‍കണമെന്ന നാലാംക്ലാസുകാരന്റെ പരാതി പൊലീസ് പരിഹരിച്ചു.

സംഭവം കുട്ടിക്കളിയല്ലെന്ന് കണ്ടാണ് ജനമൈത്രി പൊലീസ്, എളമ്പിലാട് യുപി സ്‌കൂളിലെ വിദ്യാര്‍ഥിയായ മുഹമ്മദ് ആബിറിന്റെ പരാതിയില്‍ നടപടിയെടുത്തത്.

പരാതിയുടെ ഗൗരവം ചോര്‍ന്ന് പോകാതെ തന്നെയാണ് പൊലീസ് വിഷയം കൈകാര്യം ചെയ്തത്. സിവില്‍ പൊലീസ് ഓഫീസര്‍ രാധിക അന്വേഷിച്ചപ്പാേള്‍ കുട്ടിയുടെ പരാതിയില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തി. ഉടന്‍ തന്നെ റിപ്പയറിങ് നടത്തുന്ന സൈക്കിള്‍ കടക്കാരനെ കണ്ടു കാരണമന്വേഷിച്ചു. സുഖമില്ലാത്തിനാലും, മകന്റെ കല്യാണത്തിരക്ക് കാരണവുമാണ് ഷോപ്പ് തുറക്കാനും സൈക്കിള്‍ അറ്റകുറ്റപണി നടത്താനും വൈകിയതെന്നു പറഞ്ഞ സൈക്കിള്‍ മെക്കാനിക്ക് ആബിറിന്റെ സൈക്കിള്‍ നന്നാക്കി കൊടുത്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.

മുഹമ്മദ് ആബിറിന്റെ പരാതി ഇങ്ങനെയായിരുന്നു:

മേപ്പയൂര്‍ പോലീസ് സ്റ്റേഷന്‍ എസ്.ഐക്ക്

സര്‍,

എന്റെയും അനിയന്റെയും സൈക്കിള്‍ സെപ്റ്റംബര്‍ അഞ്ചാം തിയതി കൊടുത്തതാണ്. ഇത് വരെയും നന്നാക്കി തന്നിട്ടില്ല. സൈക്കിള്‍ കൊടുക്കുമ്പോള്‍ 200 രൂപ വാങ്ങി വെച്ചിട്ടുണ്ട്. വിളിക്കുമ്പോള്‍ ചിലപ്പോള്‍ ഫോണ്‍ എടുക്കില്ല. ചിലപ്പോള്‍ എടുത്താല്‍ നന്നാക്കും എന്ന് പറയും. കടയില്‍ പോയി നോക്കിയാല്‍ അടച്ചിട്ടുണ്ടാകും. വീട്ടില്‍ വേറെ ആരും ഇല്ല പോയി അന്വേഷിക്കാന്‍. അതുകൊണ്ട് സാര്‍ ഇത് ഒന്ന് ഞങ്ങള്‍ക്ക് വാങ്ങിത്തരണം.

എന്ന് ആബിര്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News