ആ യുവനടിയെ കണ്ടെത്തിയത് ലഹരി മൂത്ത് നഗ്നയായ നിലയില്‍; മലയാള സിനിമാ സെറ്റുകളിലെ ലഹരി ഉപയോഗത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

കൊച്ചി: മലയാള സിനിമാ മേഖലയിലെ ലഹരി ഉപയോഗത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഷൂട്ടിംഗ് സെറ്റുകളിലേക്ക് എത്തുന്ന ലഹരി മരുന്നിനെക്കുറിച്ച് അന്വേഷിക്കുന്നവര്‍ക്ക് കിട്ടുന്ന വിവരങ്ങള്‍ ഞെട്ടിക്കുന്നതാണ്.

ഇപ്പോള്‍ തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിച്ചുവരുന്ന ഒരു സിനിമയിലെ യുവനടിയെ ബ്രഹ്മപുരത്തിനടുത്തുള്ള ഫ്‌ളാറ്റില്‍ അമിതമായി ലഹരിമരുന്ന് ഉപയോഗിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. പൊലീസ് എത്തുമ്പോള്‍ നടി നഗ്നയായ നിലയിലായിരുന്നു. എക്സ്റ്റസി ഗുളികകള്‍ അവര്‍ക്ക് എത്തിച്ചുകൊടുത്തിരുന്നത് കോഴിക്കോട് സ്വദേശിയാണെന്നും പിന്നീട് കണ്ടെത്തി.

എറണാകുളം സ്വദേശികളായ മൂന്നുപേരെ മേയില്‍ 11 കോടിയുടെ ഹാഷിഷ് ഓയിലുമായി തിരുവനന്തപുരത്ത് നിന്ന് പിടികൂടിയിരുന്നു. മലയാള സിനിമയിലെ ചില നടന്മാര്‍ക്ക് ഹാഷിഷ് ഓയില്‍ എത്തിച്ച് നല്‍കാറുണ്ടെന്നാണ് അവര്‍ നല്‍കിയ വിവരം.

മലയാളത്തിലെ ഒരു മുന്‍നിര നടന്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെ ലഹരിവിമുക്ത സെന്ററില്‍ ചികിത്സ തേടിയതായും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

കഴിഞ്ഞ ഡിസംബറില്‍ മറ്റൊരു യുവനടിയെ ലഹരിവസ്തുവായ എംഡിഎംഎയുമായി കൊച്ചിയിലെ ഫ്ളാറ്റില്‍നിന്ന് അറസ്റ്റുചെയ്തിരുന്നു. പ്രമുഖരുടെ നമ്പറുകള്‍ നടിയുടെ ഫോണില്‍നിന്ന് കണ്ടെത്തിയെങ്കിലും കേസിന്റെ അന്വേഷണം എവിടെയുമെത്തിയിട്ടില്ലെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

ഷൂട്ടിംഗ് സെറ്റുകളിലെ ലഹരി മരുന്നിന്റെ ഉപയോഗം സര്‍ക്കാര്‍ കര്‍ശനമായി നേരിടുമെന്ന് മന്ത്രി എകെ ബാലന്‍ ഇന്നലെ പറഞ്ഞിരുന്നു.

സിനിമാ മേഖലയിലുള്ളവര്‍ തന്നെയാണ് ഇത് വെളിപ്പെടുത്തിയിട്ടുള്ളത്, എന്നിനാല്‍ ഇതുമായി ബന്ധപ്പെട്ട തെളിവുകള്‍ കൂടി സര്‍ക്കാരിന് സമര്‍പ്പിക്കേണ്ടതാണ്. നിര്‍മ്മാതാക്കള്‍ പറഞ്ഞത് അനുസരിച്ച് ക്രിമിനല്‍ കുറ്റമാണ് ഷൂട്ടിംഗ് സെറ്റുകളില്‍ നടക്കുതെന്നാണ് മനസിലാക്കുന്നത്. ഇത് തുടര്‍ന്നുപോകുന്നത് ഈ വ്യവസായത്തെ തന്നെ തകര്‍ക്കുമെന്നും മന്ത്രി പറഞ്ഞിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News