അഴീക്കലില്‍ കോസ്റ്റ് ഗാര്‍ഡ് അക്കാദമി; പദ്ധതി ഉപേക്ഷിച്ചെന്ന് കേന്ദ്രം

ദില്ലി: കണ്ണൂര്‍ അഴീക്കലില്‍ കോസ്റ്റ് ഗാര്‍ഡ് അക്കാദമി ആരംഭിക്കാനുള്ള പദ്ധതി വേണ്ടെന്നുവെച്ചതായി പ്രതിരോധ മന്ത്രാലയം.

അക്കാദമി അഴീക്കലില്‍ നിന്ന് മാറ്റാനുള്ള നീക്കം ഉപേക്ഷിക്കണമെന്നും തന്ത്ര പ്രധാനമായ ഈ സ്ഥലത്തു തന്നെ എത്രയും വേഗം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെയും പ്രതിരോധമന്ത്രി നിര്‍മ്മല സീതാരാമനെയും കഴിഞ്ഞ വര്‍ഷം അറിയിച്ചിരുന്നു. എന്നാല്‍, പ്രതിരോധ മന്ത്രാലയം പദ്ധതി പൂര്‍ണമായി ഉപേക്ഷിക്കുകയായിരുന്നു.

അക്കാഡമി കേരളത്തില്‍ തന്നെ നിലനിര്‍ത്തുന്നതിന് ശക്തമായ ഇടപെടലാണ് സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായത്. 2009ലാണ് ഒരു കോസ്റ്റ് ഗാര്‍ഡ് അക്കാദമി കേരളത്തില്‍ സ്ഥാപിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഇതിനെത്തുടര്‍ന്ന് കണ്ണൂര്‍ അഴീക്കലിലെ 164 ഏക്കര്‍ സ്ഥലം അക്കാദമി സ്ഥാപിക്കുന്നതിനുവേണ്ടി കൈമാറുകയും 2011 മെയ് 28ന് അന്നത്തെ കേന്ദ്ര പ്രതിരോധമന്ത്രി തറക്കല്ലിടുകയും ചെയ്തു.

കണ്ടല്‍ക്കാട് കൂടി ഉള്‍പ്പെടുന്ന പ്രദേശമാണ് ഇത് എന്നതിനാല്‍ അവ ഉള്‍പ്പെടാത്ത സ്ഥലത്ത് നിര്‍മ്മാണ പ്രവര്‍ത്തനം നടത്തുന്നതിന് വനംപരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ലഭിക്കേണ്ടതുായിരുന്നു. ഇതിന്റെ അനുമതിക്കുവേണ്ടി പ്രസ്തുത മന്ത്രാലയത്തെ സമീപിക്കുന്നതിന് കേരള കോസ്റ്റല്‍ സോണ്‍ മാനേജ്‌മെന്റ് അതോറിറ്റി കോസ്റ്റ് ഗാര്‍ഡിന് അനുകൂലമായ ശിപാര്‍ശയും നല്‍കിയിരുന്നു.

അതനുസരിച്ച് കോസ്റ്റ് ഗാര്‍ഡ് പ്രസ്തുത മന്ത്രാലയത്തിന് ശിപാര്‍ശ സമര്‍പ്പിച്ചുവെങ്കിലും അനുകൂല തീരുമാനം ലഭിച്ചില്ല. അതോടൊപ്പം, അക്കാദമി കര്‍ണ്ണാടക സംസ്ഥാനത്തിലെ മംഗലാപുരത്തിനടുത്തെ വൈക്കംപാടി എന്ന സ്ഥലത്തേക്ക് മാറ്റുന്നതിനുള്ള നീക്കം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടു.

ഉടനെ അത് അനുവദിക്കരുതെന്നും അക്കാദമി കേരളത്തിന് നഷ്ടമാകരുതെന്നും മുഖ്യമന്ത്രി ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ പദ്ധതി ഉപേക്ഷിച്ചതായി പ്രതിരോധ മന്ത്രാലയം അറിയിക്കുകയായിരുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News