നടിയെ ആക്രമിച്ച കേസ്: ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ വിചാരണക്കോടതിയില്‍ ദിലീപിന്‍റെ ഹര്‍ജി

നടിയെ ആക്രമിച്ച കേസിലെ ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ ദിലീപ് വിചാരണക്കോടതിയില്‍ അപേക്ഷ നല്‍കി. കേരളത്തിനു പുറത്തുള്ള വിദഗ്ധനെക്കൊണ്ട് പരിശോധിപ്പിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും ദിലീപിന്‍റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.

അതേ സമയം തെളിവുകളുമായി ബന്ധപ്പെട്ട കൂടുതല്‍ ഡിജിറ്റല്‍ രേഖകള്‍ നല്‍കണമെന്ന ദിലീപിന്‍റെ ആവശ്യം അംഗീകരിക്കാനാവില്ലെന്ന് പ്രോസിക്യൂഷന്‍ വ്യക്തമാക്കി.അതേ സമയം കേസ് പരിഗണിക്കുന്നത് കോടതി ഈ മാസം 11ലേക്ക് മാറ്റി.

നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ സുപ്രീം കോടതി അനുമതി നല്‍കിയ സാഹചര്യത്തിലാണ് ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ ദിലീപ് വിചാരണക്കോടതിയില്‍ അപേക്ഷ നല്‍കിയത്.

കേരളത്തിനു പുറത്തുള്ള വിദഗ്ധരെയാണ് ഇതിനായി കണ്ടെത്താന്‍ ശ്രമിക്കുന്നതെന്നും രണ്ടാ‍ഴ്ച്ച സമയം നല്‍കണമെന്നും ദിലീപിന്‍റെ അഭിഭാഷകന്‍ കോടതിയിലാവശ്യപ്പെട്ടു.

അതേ സമയം തെ‍‍ളിവുമായി ബന്ധപ്പെട്ട കൂടുതല്‍ ഡിജിറ്റല്‍ രേഖകള്‍ നല്‍കണമെന്ന ദിലീപിന്‍റെ ആവശ്യം അംഗീകരിക്കാനാവില്ലെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു.

നിരീക്ഷണക്യാമറാ ദൃശ്യങ്ങള്‍, മൊബൈല്‍ ഫോണ്‍ദൃശ്യങ്ങള്‍ ഉള്‍പ്പടെ 32 രേഖകളാണ് ദിലീപ് ആവശ്യപ്പെട്ടിരിക്കുന്നത്.എന്നാല്‍ കേസുമായി ബന്ധമില്ലാത്തവരെയടക്കം പ്രതികൂലമായി ബാധിക്കുന്ന ഇത്തരം രേഖകള്‍ അവരുടെ സ്വകാര്യതയെ മാനിച്ച് ദിലീപിന് കൈമാറാനാവില്ലെന്ന് പ്രോസിക്യൂഷന്‍ വ്യക്തമാക്കി.

അതേ സമയം ദിലീപ് ഇന്ന് കോടതിയില്‍ ഹാജരായില്ല.സിനിമ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട തിരക്ക് ചൂണ്ടിക്കാട്ടി ദിലീപ് കോടതിയില്‍ അവധി അപേക്ഷ നല്‍കിയിരുന്നു.

ജാമ്യം റദ്ദാക്കപ്പെട്ട ഒമ്പതാം പ്രതി സനല്‍കുമാര്‍ ഇന്നും ഹാജരാകാത്തതിനെത്തുടര്‍ന്ന് ജാമ്യക്കാരെ വിളിച്ചുവരുത്തിയ കോടതി 11 ന് സനല്‍കുമാറിനെയും കൊണ്ടുവരാന്‍ കര്‍ശന നിര്‍ദേശം നല്‍കി.

അല്ലാത്ത പക്ഷം 80,000 രൂപ വീതം പി‍ഴയടക്കേണ്ടിവരുമെന്നും കോടതി മുന്നറിയിപ്പ് നല്‍കി.ഇതിനിടെ കേസിലെ പ്രതികളായ മാര്‍ട്ടിന്‍,പ്രദീപ്,വിജേഷ് എന്നിവരുടെ ജാമ്യാപേക്ഷയില്‍ വാദം കേട്ട കോടതി വിധി പറയാനായി ഈ മാസം 11ലേക്ക് മാറ്റി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News