ലൈംഗിക വൈകൃത സ്വഭാവം; അയല്‍ക്കാരെ കൂട്ടക്കൊല ചെയ്ത യുവാവ് അറസ്റ്റില്‍

മൃതദേഹവുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ അയല്‍വാസിയായ കുടുംബത്തിലെ 3 പേരെ കൊലപ്പെടുത്തിയ 28 കാരന്‍ അറസ്റ്റിലായി. ലൈംഗിക വൈകൃത സ്വഭാവമുള്ള അസംഗഢ് സ്വദേശി നസിറുദ്ദീനാണ് അറസ്റ്റിലായത്. തന്റെ ലൈംഗിക വൈകൃതത്തിനായി ഇയാള്‍ ഇരയാക്കിയതാകട്ടെ അയല്‍വാസികളെ. നവംബര്‍ 24 ന് രാത്രിയാണ് നാടിനെ നടുക്കിയ കൂട്ടക്കൊല നടന്നത്.

രാത്രിയോടെ അഞ്ചംഗ കുടുംബത്തിന്റെ വീട്ടില്‍ അതിക്രമിച്ചു കയറിയ ഇയാള്‍ ആദ്യം മുപ്പത്തിയഞ്ചുകാരനായ ഗൃഹനാഥനെ കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് ദമ്പതികളുടെ 5 വയസ്സും നാല് മാസവും പ്രായമുള്ള ആണ്‍കുട്ടികളെ ആക്രമിക്കുകയായിരുന്നു.

ഇളയ കുട്ടി ഇയാളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. കുട്ടികളുടെ 30 കാരിയായ അമ്മയെ അതിക്രൂരമായി കൊല ചെയ്ത യുവാവ് യുവതിയുടെ മരണം ഉറപ്പാക്കിയ ശേഷം മണിക്കൂറുകളോളം മൃതദേഹത്തെ ബലാത്സംഗം ചെയ്യുകയും ഇതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തുകയുമായിരുന്നെന്ന് പൊലീസ് പറയുന്നു. തുടര്‍ന്നാണ് ആക്രമണത്തില്‍ പരിക്കേറ്റ് ബോധരഹിതയായി കിടന്ന ഇവരുടെ 9 വയസ്സുകാരിയായ മകളെയും ഇയാള്‍ ബലാത്സംഗം ചെയ്തു.

കത്തിയും കല്ലുമാണ് കൊലയ്ക്കായി ഇയാള്‍ ഉപയോഗിച്ചത്. വീട്ടമ്മയുടെ മൃതദേഹത്തെ ലൈംഗികമായി ഉപയോഗിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയതാണ് യുവാവിനെ കണ്ടെത്താന്‍ പൊലീസിന് സഹായകമായത്. വീട്ടമ്മയോട് ഇയാള്‍ക്കുണ്ടായിരുന്ന താല്പര്യവും ഇയാളുടെ ലൈംഗിക വൈക്ൃത സ്വഭാവവുമാണ് അരും കൊലയില്‍ അവസാനിച്ചത്.

കുടുംബത്തെ കൊലപ്പെടുത്താന്‍ മുന്‍കൂട്ടി പദ്ധതിയിട്ട ഇയാള്‍ ഇതിനായി കൂര്‍ത്ത കല്ലും കൈയില്‍ കരുതിയിരുന്നു. അരുകൊലയ്ക്കും ലൈംഗികാക്രമണത്തിനും മുന്‍പ് ഇയാള്‍ ഉത്തേജനത്തിനായി അമിത അളവില്‍ ലഹരി ഉപയോഗിച്ചിരുന്നതായും പൊലീസ് കണ്ടെത്തി.

സംശയം ഇയാളിലേക്ക് എത്താതിരിക്കാന്‍ ഇയാല്‍ തെളിവുകളും നശിപ്പിക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ടവര്‍ ലൊക്കേഷന്‍ ഉപയോഗിച്ച് പരിശോധിച്ച പൊലീസ് ഇയാളെ കണ്ടെത്തുകയായിരുന്നു. ഹരിയാന, ഡല്‍ഹി, പശ്ചിമബംഗാള്‍ എന്നിവിടങ്ങളിലും ഇയാള്‍ സമാനരീതിയില്‍ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. ആക്രമണത്തില്‍ സാരമായ പരിക്കേറ്റ 5 വയസ്സുകാരും 9 വയസ്സുകാരിയും ഇപ്പോഴും ചികിത്സയിലാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here