എംജി സര്‍വ്വകലാശാലയിലെ മാര്‍ക്ക് വിവാദം അവസാനിച്ചുവെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ. തിരിച്ചറിഞ്ഞ തെറ്റ് സര്‍വ്വകലാശാല തിരുത്തിയെന്നും ഗവര്‍ണര്‍ പറഞ്ഞു.
അധികാര പദവിക്ക് പുറത്തുള്ള നടപടിയാണ് സര്‍വ്വകലാശാല കൈക്കൊണ്ടത്. കേരളത്തിന്‍റെ വിദ്യാഭ്യാസ പാരമ്പര്യത്തില്‍ വെള്ളം ചേര്‍ക്കരുത്. വിദ്യാഭ്യാസ മേഖലയില്‍ കേരളത്തിന് വലിയ പാരമ്പര്യമാണുള്ളത്. അത് നശിപ്പിക്കുന്ന നടപടികള്‍ ആരില്‍ നിന്നും ഉണ്ടാകരുതെന്നും ഗവര്‍ണര്‍ പറഞ്ഞു.
16 ന് വിസിമാരുടെ യോഗം ചേരും. പ്രശ്നങ്ങള്‍ വിസിമാരുമായി ചര്‍ച്ച ചെയ്യുമെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here