സര്‍ക്കാര്‍ വിരുദ്ധജ്വരം; പട്ടിണിയിലും വിഷം തുപ്പി മാധ്യമങ്ങള്‍

റെയില്‍വേ പുറമ്പോക്കില്‍ പട്ടിണിയും ദാരിദ്ര്യവുമായി കഴിഞ്ഞ അമ്മയുടെയും ആറ് മക്കളുടെയും ദുരിതജീവിതത്തിന് അറുതിയായത് കേരളത്തിന് പകരുന്നത് വലിയ ആശ്വാസം. സര്‍ക്കാരിന്റെയും നഗരസഭയുടെയും ഇടപെടല്‍ ഒരു കുടുംബത്തിന്റെ കണ്ണീരൊപ്പിയപ്പോള്‍ അഴിഞ്ഞുവീണത് ഒരു വിഭാഗം മാധ്യമങ്ങളുടെ സര്‍ക്കാര്‍ വിരുദ്ധ അജന്‍ഡയാണ്.

പട്ടിണിക്കയത്തിലായ അമ്മയുടെയും മക്കളുടെയും ദുരവസ്ഥ സര്‍ക്കാരിനെതിരെ തിരിച്ചുവിടാനുള്ള നീക്കമാണ് ചില മാധ്യമങ്ങള്‍ ആസൂത്രിതമായി നടത്തിയത്. ഇതിന് വിശപ്പുരഹിത പദ്ധതിയെമുതല്‍ ‘സഖാവ്’ എന്ന പേരിലുള്ള ഹോട്ടലിനെവരെ ആയുധമാക്കി.

കണ്ണീര് കുഴച്ച മണ്ണുവാരി തിന്നുന്ന കുട്ടികളുടെ പേരിലുള്ള ‘മാധ്യമ കണ്ണീരിന് ‘ മുമ്പുതന്നെ കുട്ടികളുടെ വിശപ്പടക്കാന്‍ സര്‍ക്കാര്‍ നടപടി എടുത്തൂവെന്ന് യാഥാര്‍ഥ്യം കൂടി മറച്ചു പിടിച്ചു കൊണ്ടാണ് മാധ്യമങ്ങളുടെ കുപ്രചരണം. പട്ടിണി വാര്‍ത്തയിലും സര്‍ക്കാര്‍ വിരുദ്ധജ്വരം നിറച്ചപ്പോള്‍ അതിന് വീര്യം പകരാന്‍ വി എം സുധീരനെയും രമേശ് ചെന്നിത്തലയെയും വരെ രാത്രിയില്‍ രംഗത്തിറക്കുകയും ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News