കാര്യവട്ടത്ത് കൈവിട്ട് കളിച്ച് ഇന്ത്യ; വിന്‍ഡീസിന് എട്ടു വിക്കറ്റ് വിജയം

തിരുവനന്തപുരം: ഇന്ത്യയ്ക്കെതിരായ രണ്ടാം ട്വന്റി-20യില്‍ എട്ട് വിക്കറ്റിന്റെ ത്രസിപ്പിക്കുന്ന ജയത്തോടെ വെസ്റ്റിന്‍ഡീസ് മൂന്ന് മത്സരങ്ങളുടെ പരമ്പരയിലേക്ക് തിരിച്ചുവന്നു(11). ഇന്ത്യ ഉയര്‍ത്തിയ 171 റണ്‍സിന്റെ വിജയലക്ഷ്യം സിമണ്‍സിന്റെയും എവിന്‍ ലൂയിസിന്റെയും നിക്കൊളാസ് പുരന്റെയും മികവില്‍ വെസ്റ്റിന്‍ഡീസ് അനായാസം മറികടന്നു.

വെസ്റ്റിന്‍ഡ്യന്‍ ബാറ്റ്സ്മാന്‍മാരുടെ പ്രകടനത്തിന് മുന്നില്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് മറുപടിയുണ്ടായില്ല. സിമണ്‍സ് 45 പന്തില്‍ 67 റണ്‍സും ലൂയിസ് 35 പന്തില്‍ 40റണ്‍സും നിക്കൊളാസ് പുരന്‍ 18 പന്തില്‍ 38 റണ്‍സും നേടി.

ഷിമ്രോണ്‍ ഹെറ്റ്മയര്‍ 14 പന്തില്‍ മൂന്നു സിക്‌സ് സഹിതം 23 റണ്‍സും നേടി. ഒമ്പത് പന്തുകള്‍ ശേഷിക്കെയാണ് വിന്‍ഡീസിന്റെ വിജയം. പരമ്പരയിലെ നിര്‍ണായകമായ മൂന്നാം മത്സരം 11ന് മുംബൈയില്‍ നടക്കും.

ടോസ് നേടിയ വിന്‍ഡീസ് ക്യാപ്റ്റന്‍ കീറണ്‍ പൊള്ളാര്‍ഡ് ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ഇന്ത്യന്‍ നിരയില്‍ 30 പന്തില്‍ 54 റണ്‍സെടുത്ത യുവതാരം ശിവം ദ്യൂബയാണ് മികച്ച പ്രകടനം കാഴ്ച്ചവച്ചത്.

11 പന്തില്‍ 11 റണ്‍സെടുത്ത കെ എല്‍ രാഹുലും 18 പന്തില്‍ 15 റണ്‍സെടുത്ത രോഹിത് ശര്‍മയും വിരാട് കൊഹ്ലിയും(19), ശ്രേയസ് അയ്യര്‍ (10), ജഡേജയും വലിയ സ്‌കോര്‍ നേടാതെ പുറത്തായപ്പോള്‍ ഇന്ത്യയ്ക്ക് നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 170 റണ്‍സ് നേടാനെ സാധിച്ചുള്ളു.

ക്യാപ്റ്റന്‍ വിരാട് കോഹ്ലി ഹൈദരാബാദില്‍ നടന്ന ആദ്യ കളിയിലെ ടീമില്‍ മാറ്റമില്ലെന്ന് അറിയിച്ചപ്പോള്‍ തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ തിങ്ങിനിറഞ്ഞ ആരാധകരുടെ ആകാംക്ഷകള്‍ക്ക് വിരാമമായി. കാര്യവട്ടത്തും സഞ്ജു കളിച്ചില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News