ഉദയംപേരൂരില്‍ ഭാര്യയെ കൊലപ്പെടുത്തിയ ഭര്‍ത്താവും കാമുകിയും പിടിയില്‍. കേസില്‍ മൂന്നാമതെരാള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും ഇയാള്‍ക്കായുള്ള തിരച്ചിലിലാണെന്നും പൊലീസ്.
ഉദയംപേരൂര്‍ സ്വദേശി വിദ്യയാണ് കൊല്ലപ്പെട്ടത്. അറസ്റ്റ് ചെയ്ത പ്രേംകുമാറിനെയും കാമുകിയെയും 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
ഭര്‍ത്താവ് പ്രേം കുമാറും കാമുകി സുനിതാ ബേബിയുമാണ് പിടിയിലായത്. മൂന്ന്് മാസം മുമ്പാണ് പ്രേംകുമാറും കാമുകിയും ചേര്‍ന്ന് വിദ്യയെ കൊലപ്പെടുത്തിയത്.
കഴിഞ്ഞ സെപ്റ്റംബർ 20ന് ഇവരെ ഭർത്താവും കാമുകിയും ചേർന്ന് തിരുവനന്തപുരം പേയാടുള്ള സുഹൃത്തിന്റെ വില്ലയിൽ എത്തിച്ച് മദ്യം നൽകിയ ശേഷം 21ന് പുലർച്ചെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു.
തുടർന്ന് മൃതദേഹം തിരുനെൽവേലിയിലെത്തിച്ച് ഹൈവേയിൽ കാടു നിറഞ്ഞ പ്രദേശത്ത് ഉപേക്ഷിച്ചതായി പൊലീസ് പറയുന്നു. വിദ്യയുടെ ഫോൺ ദീർഘദൂര ട്രെയിനിൽ ഉപേക്ഷിച്ചതിനു ശേഷമാണ് കൊല നടത്തിയതും പരാതി നൽകിയതും.
മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. തിരുവനന്തപുരം സ്വദേശിനായ വനിതാ സുഹൃത്ത് സുനിത തിരുവനന്തപുരത്ത് ഒരു ആശുപത്രിയിലെ നഴ്സിങ് സൂപ്രണ്ടാണ്. ഇരുവരെയും അൽപസമയത്തിനകം പൊലീസ് തൃപ്പൂണിത്തുറ മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കും.
കഴിഞ്ഞ മാർച്ച് മുതലാണ് ഇരുവരും തൃപ്പൂണിത്തുറയ്ക്കടുത്ത് വീട് വാടകയ്ക്കെടുത്ത് താമസം ആരംഭിച്ചത്. ഭാര്യയെ കാണാനില്ലെന്നു കാണിച്ച് യുവതിയുടെ ഭർത്താവ് പ്രേംകുമാർ സെപ്റ്റംബർ 22ന് ഉദംയപേരൂർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. ഇതിൽ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തി വരികയായിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here