സ്കൂളിന് മുന്നിലൂടെ അമിതവേഗതയിൽ ടിപ്പര്‍ ലോറി ഓടിച്ചത് ചോദ്യം ചെയ്തതിന് സിപിഐഎം പഞ്ചായത്ത് അംഗത്തിനും ഡിവൈഎഫ്ഐ യൂണിറ്റ് സെക്രട്ടറിക്കും ടിപ്പര്‍ മാഫിയാ സംഘത്തിന്‍റെ ക്രൂരമര്‍ദനം.
വിളപ്പിൽശാല പഞ്ചായത്ത് അംഗം ആർ എസ് രതീഷിനെയും ഡിവൈഎഫ്ഐ യൂണിറ്റ് സെക്രട്ടറി ശ്രീജിത്തിനേയും ആണ് പതിനഞ്ചോളം ടിപ്പർ മാഫിയ സംഘം മർദ്ദിച്ചത്. സ്കൂളിന് മുന്നിലൂടെ അമിതവേഗതിയില്‍ ടിപ്പർ ഓടിച്ചതിന് ചോദ്യംചെയ്ത ഉണ്ടായ തർക്കം ക്രൂരമായ മർദനത്തിൽ കലാശിക്കുകയുമായിരുന്നു.
പഞ്ചായത്ത് അംഗം ആര്‍എസ് രതീഷിനേയും ഡിവൈഎഫ്ഐ യൂണിറ്റ് സെക്രട്ടറി ശ്രീജിത്തിനേയും പേയാട് ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തു. ടിപ്പർ ലോറിയും പ്രതികളെയും നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു ,മുകേഷ് , അഭിലാഷ് എന്നിവരെയാണ് പിടികൂടി പോലീസ് സ്റ്റേഷനിൽ എത്തിച്ചത്.
അത്തം എന്ന് പേരുള്ള ഒരു ടിപ്പർ ലോറിയും കസ്റ്റഡിയിലെടുത്തു സ്കൂളിനു മുന്നിലൂടെ നിരന്തരമായി അമിതവേഗതയിൽ ടിപ്പറുകൾ ഒാടിക്കുന്നിനെ ചൊല്ലി നാട്ടുകാരും ടിപ്പര്‍ ലോറ്ി ഡ്രൈവറന്‍മാരുമായി നിരന്തരം തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നു. വിളപ്പില്‍ പോലീസ് കേസ് രജിസ്ട്രര്‍ ചെയ്തു
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here