‘റേപ് ഇന്‍ ഇന്ത്യ’ പരാമര്‍ശത്തില്‍ മാപ്പ് പറയില്ലെന്ന് രാഹുല്‍ ഗാന്ധി; ‘റേപ് കാപിറ്റല്‍’ പരാമര്‍ശത്തില്‍ മോദി മാപ്പ് പറയണമെന്നും ആവശ്യം

ദില്ലി: ‘റേപ് ഇന്‍ ഇന്ത്യ’ പരാമര്‍ശത്തില്‍ മാപ്പ് പറയില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.

പൗരത്വ നിയമ ഭേദഗതിക്കെതിരെ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ശക്തമായി തുടരുന്ന പ്രതിഷേധങ്ങളില്‍ നിന്ന് ശ്രദ്ധതിരിക്കാനാണ് തന്റെ പ്രസ്താവനയെ വിവാദമാക്കിയതെന്ന് രാഹുല്‍ പറഞ്ഞു.

ദില്ലിയെ ‘റേപ് കാപിറ്റല്‍’ എന്ന് മോദി വിശേഷിപ്പിക്കുന്ന വീഡിയോയും രാഹുല്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്. വടക്കുകിഴക്കന്‍ മേഖലയെ ചുട്ടെരിക്കുന്നതിനും ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ തകര്‍ത്തതിനും ദില്ലിയെ ‘റേപ് കാപിറ്റല്‍’ എന്ന് വിളിച്ചതിനും മോദി മാപ്പ് പറയണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു.

‘മെയ്ക് ഇന്‍ ഇന്ത്യ’ അല്ല ‘റേപ് ഇന്‍ ഇന്ത്യ’യാണ് സംഭവിക്കുന്നതെന്നായിരുന്നു രാഹുല്‍ നടത്തിയ പ്രസ്താവന.
കഴിഞ്ഞ ദിവസം ഝാര്‍ഖണ്ഡിലെ തെരഞ്ഞെടുപ്പ് പൊതുയോഗത്തിലാണ് രാഹുല്‍ പ്രസ്താവന നടത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here