പൗരത്വ ഭേദഗതി ബില്ലിനെതിരെ കേരളത്തില്‍ സംയുക്ത പ്രതിഷേധം; 16 ന് രാവിലെ പാളയം രക്തസാക്ഷി മണ്ഡപത്തില്‍ പ്രതിഷേധം

പൗരത്വ ഭേദഗതി ബില്ലിനെതിരെ കേരളത്തില്‍ സംയുക്ത പ്രതിഷേധം നടത്തും. നിയമത്തിനെതിരെ തിങ്കളാഴ്ച പാളയം രക്തസാക്ഷി മണ്ഡപത്തില്‍ ഭരണപക്ഷവും പ്രതിപക്ഷവും സയുക്തമായി പ്രക്ഷോഭം സംഘടിപ്പിക്കും.

16 രാവിലെ പാളയം രക്തസാക്ഷി മണ്ഡപത്തില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും പ്രതിപക്ഷ നേതാവും പ്രതിപക്ഷ അംഗങ്ങളും വിവിധ സാംസ്‌കാരിക നേതാക്കളും സംയുക്തമായാണ് പ്രക്ഷോഭം സംഘടിപ്പിക്കുന്നത്.

നിയമം രാജ്യത്തെ ജനങ്ങളെ മതപരമായി ഭിന്നിപ്പിക്കുന്നതാണെന്നും. ഭരണഘടനാ പരമായ തുല്യതയെപോലും ചോദ്യം ചെയ്യുന്ന ഈ നിയമം കേരളത്തില്‍ നടപ്പിലാക്കില്ലെന്ന് ഇന്നലെ മുഖ്യമന്ത്രി പത്രസമ്മേളനത്തില്‍ പറഞ്ഞിരുന്നു.

സാധ്യമായ എല്ലാ വേദികളിലും ഈ നിയമത്തെ ചോദ്യം ചെയ്യുമെന്നും മുഖ്യമന്ത്രി ഇന്നലെ പത്രസമ്മേളനത്തില്‍ പറഞ്ഞിരുന്നു.

പൗരത്വ ബില്ലിനെതിരെ എല്‍ഡിഎഫ് പ്രക്ഷോഭം

ഭരണഘടനാ വിരുദ്ധവും, മതം നോക്കി പൗരത്വം നിശ്ചയിക്കാന്‍ വ്യവസ്ഥ ചെയ്യുന്നതുമായ പൗരത്വ ഭേദഗതി ബില്ലിനെതിരെ ഡിസിംബര്‍ 19 ന് വൈകീട്ട് ജില്ലാ കേന്ദ്രങ്ങളില്‍ പ്രതിഷേധക്കൂട്ടായ്മ സംഘടിപ്പിക്കാന്‍ എല്‍ഡിഎഫ് സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു.

രാജ്യത്തിന്റെ മതനിരപേക്ഷതയെ തകര്‍ക്കുന്ന കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരെ ഒറ്റക്കെട്ടായി പ്രതിഷേധിക്കണമെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ എ.വിജയരാഘവന്‍ പ്രസ്താവനയില്‍ അഭ്യര്‍ത്ഥിച്ചു.

പൗരത്വ ഭേദഗതി ബില്ലിനെതിരെ രാജ്യത്തെങ്ങും ജനരോഷം കത്തിപ്പടര്‍ന്നിട്ടും ബി.ജെ.പി സര്‍ക്കാര്‍ ഭരണഘടനാ വിരുദ്ധ നടപടിയില്‍ ഉറച്ചുനില്‍ക്കുകയാണ്.

രാജ്യത്തിന്റെ മതനിരപേക്ഷതയേയും നാനാത്വത്തേയും ചോദ്യം ചെയ്യുന്ന ബില്‍ പാസ്സാക്കിയതിലൂടെ രാജ്യത്തെ ശിഥിലമാക്കാനാണ് ബി.ജെ.പി ലക്ഷ്യം വയ്ക്കുന്നത്.

കേരളത്തില്‍ ഈ നിയമം നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയിട്ടുണ്ട്. ഭരണഘടന ഉറപ്പുനല്‍കുന്ന തുല്യത അട്ടിമറിക്കുന്നതാണ് പൗരത്വഭേദഗതി ബില്‍. മതത്തിന്റെ പേരില്‍ ജനങ്ങളെ വേര്‍തിരിക്കുന്നത് അനുവദിക്കാനാകില്ല.

മതത്തിന്റേയും ജാതിയുടേയും പേരില്‍ ജനങ്ങള്‍ക്കിടയില്‍ ഭിന്നിപ്പ് ഉണ്ടാക്കി മുതലെടുപ്പ് നടത്താനുള്ള മോദി സര്‍ക്കാരിന്റെ നീക്കത്തിനെതിരെ കേരളത്തില്‍ ശക്തമായ ചെറുത്ത് നില്‍പ്പ് സൃഷ്ടിക്കണമെന്ന് എ.വിജയരാഘവന്‍ അഭ്യര്‍ത്ഥിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News