”മാപ്പ് പറയാന്‍ എന്റെ പേര് രാഹുല്‍ സവര്‍ക്കര്‍ എന്നല്ല”; റേപ്പ് ഇന്‍ ഇന്ത്യ പരാമര്‍ശത്തില്‍ രാഹുല്‍ ഗാന്ധി; മോദി ഭരണഘടനയെ തകര്‍ത്തു

ദില്ലി: റേപ്പ് ഇന്‍ ഇന്ത്യ പരാമര്‍ശത്തില്‍ മാപ്പ് പറയില്ലെന്ന് ആവര്‍ത്തിച്ച് രാഹുല്‍ ഗാന്ധി.
മാപ്പ് പറയാന്‍ തന്റെ പേര് രാഹുല്‍ സവര്‍ക്കര്‍ എന്നല്ലെന്നും രാഹുല്‍ ഗാന്ധിയെന്നാണെന്നും രാഹുല്‍ പറഞ്ഞു.

രാജ്യത്തിന്റെ സാമ്പത്തികരംഗം തകര്‍ത്തത് നരേന്ദ്രമോദിയാണ്. രാജ്യത്തോട് മാപ്പ് പറയേണ്ടത് അമിത് ഷായും മോദിയും. രാജ്യത്തെ നശിപ്പിച്ചത് ശത്രുക്കള്‍ അല്ല, പ്രധാനമന്ത്രിയാണ്. അദാനിക്ക് മാത്രമായി നല്‍കിയത് 50 കരാറുകളാണ്.

രാജ്യത്തിന്റെ ഭരണഘടന നശിപ്പിക്കാന്‍ ശത്രുക്കളാണ് സാധാരണ ശ്രമിക്കുന്നത്. എന്നാല്‍ ഇപ്പോള്‍ ശ്രമിക്കുന്നത് പ്രധാനമന്ത്രിയാണെന്നും രാഹുല്‍ ദില്ലിയില്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News