ഉന്നാവ് ബലാത്സംഗക്കേസിൽ ദില്ലി കോടതി തിങ്കളാഴ്‌ച വിധി പുറപ്പെടുവിക്കും. ബിജെപി എംഎൽഎ കുൽദീപ് സിങ് സെന്‍ഗര്‍ പ്രതിയായ കേസിലാണ് ദില്ലി കോടതി നാളെ വിധി പറയുക.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്‌തതിന് പുറമെ ഇരയെയും കുടുംബത്തെയും വാഹനാപകടത്തിൽ വകവരുത്താൻ ശ്രമിച്ച കേസിലും സെന്‍ഗര്‍ പ്രതിയാണ്.
ഉത്തർപ്രദേശിലെ ഉന്നാവിൽ നടന്ന കുറ്റകൃത്യങ്ങളുടെ വിചാരണ സുപ്രീംകോടതി നിർദേശപ്രകാരമാണ് ദില്ലിയിലേക്ക് മാറ്റിയത്. ജൂലൈയിലാണ് പെൺകുട്ടിയും കുടുംബവും സഞ്ചരിച്ച കാറിലേക്ക് ട്രക്ക് ഇടിച്ചുകയറിയത്.
പെൺകുട്ടിയുടെ രണ്ട് ബന്ധുക്കൾ മരിച്ചു. ഗുരുതരമായി പരിക്കേറ്റ പെൺകുട്ടി എയിംസിൽ ചികിത്സയിലാണ്. ആഗസ്‌ത് അഞ്ചുമുതൽ ദൈനംദിനം വാദം കേട്ടു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here