ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭത്തില്‍ രാജ്യതലസ്ഥാനം യുദ്ധക്കളമായി. അഞ്ച് ബസും നിരവധി വാഹനങ്ങളും കത്തിച്ചു.
ജാമിയ മിലിയ ഇസ്ലാമിയ ക്യാമ്പസിലേക്ക് ഇരച്ചുകയറി പൊലീസ് വെടിവച്ചു. വിദ്യാര്‍ഥികള്‍ക്ക് വെടിയേറ്റതായി അഭ്യൂഹം. ക്യാമ്പസിലെ പള്ളിക്കുള്ളിൽ കടന്ന് മർദിച്ചെന്ന് വിദ്യാർഥികൾ ഫെയ്സ് ബുക്കിലൂടെ വെളിപ്പെടുത്തി.
മെസ്സിലും ലൈബ്രറിയിലും പൊലീസ് കയറി വിദ്യാര്‍ഥികളെ മര്‍ദിച്ചു. പെണ്‍കുട്ടികളടക്കം പുരുഷ പൊലീസിന്റെ ക്രൂരമർദനത്തിനിരയായി.
ബിബിസി ലേഖിക അടക്കം മാധ്യമ പ്രവര്‍ത്തകര്‍ക്കും മര്‍ദനമേറ്റു. ബസുകളിലേക്ക് പൊലീസ് പെട്രോള്‍ ഒഴിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു.
രാത്രിയിൽ ഡൽഹി പൊലീസ് ആസ്ഥാനമായ ഐടിഒ ജെഎൻയു ഉൾപ്പെടെയുള്ള ക്യാമ്പസുകളിലെ വിദ്യാർഥികൾ ഉപരോധിച്ചു.അലിഗഡ് മുസ്ലിം യൂണിവേഴ്‌സിറ്റിയിൽ പ്രതിഷേധിച്ച വിദ്യാർഥികൾക്കുനേരെ കണ്ണീർവാതകം പ്രയോഗിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here