തൃശ്ശൂർ മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് കാണാതായ ഏഴുപേരില്‍ ഒരാള്‍ പിടിയില്‍. രക്ഷപെട്ടു പോയ
രാഹുലിനെയാണ് തൃശൂരിൽ നിന്ന് പിടികൂടിയത്.
ഇന്നലെ രാത്രിയാണ് ആറ് റിമാൻഡ് പ്രതികളടക്കം ഏഴു പേരാണ് ജീവനക്കാരെ ആക്രമിച്ച് രക്ഷപ്പെട്ടത്. ആറ് റിമാന്‍ഡ് പ്രതികളാണ് ഇനി പിടിയിലാകാനുള്ളത്. ഇന്നലെ രാത്രി രക്ഷപെട്ട ശേഷം ഏഴു പേരും പല വഴിക്ക് പിരിഞ്ഞാണ് പോയതെന്നും ഇതിൽ ചിലരുടെ ദൃശ്യങ്ങള്‍ ലഭിച്ചതായും പൊലീസ് പറഞ്ഞു.
തൃശ്ശൂരിലെ മാനസികാരോഗ്യ കേന്ദ്രത്തിൽ ഇന്നലെ രാത്രി 7.50നാണ് സംഭവം നടന്നത്. രാത്രി ഭക്ഷണം കഴിക്കുന്നതിനായി സെല്ലില്‍ നിന്ന് പുറത്തിറക്കുന്നതിനിടെയാണ് ഇവർ രക്ഷപെട്ടത്. ഏഴ് പേരും ചേർന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് നഴ്സുമാരെ മുറിയില്‍ പൂട്ടിയിടുകയായിരുന്നു. രക്ഷപെടാൻ ശ്രമിക്കുന്നത് കണ്ട് തടയാനെത്തിയ രജ്ഞിത്ത് എന്ന പൊലീസുകാരനെ മര്‍ദ്ദിച്ച് അവശനാക്കിയ ശേഷം അദ്ദേഹത്തിൻറെ മൂന്ന് പവന്‍റെ സ്വര്‍ണ്ണമാലയും മൊബൈല്‍ ഫോണും കവരുകയായിരുന്നു.
തുടർന്ന് പൊലീസുകാരൻറെ കയ്യിലുണ്ടായിരുന്ന താക്കോല്‍ കൈവശപ്പെടുത്തി പൂട്ട് തുറന്ന് സംഘം രക്ഷപ്പെടുകയായിരുന്നു. റിമാൻഡ് തടവുകാരായ തൻസീർ,വിജയൻ, നിഖിൽ, വിഷ്ണു, വിപിൻ, ജിനീഷ് എന്നിവരാണ് രക്ഷപെട്ട മറ്റ് പ്രതികള്‍ക്കായുള്ള തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here