അനധികൃത കുടിയേറ്റക്കാരെ പാര്‍പ്പിക്കാന്‍ തടങ്കല്‍ പാളയം ഉണ്ടാക്കുമെന്ന് സമ്മതിച്ച് അമിത് ഷാ

അനധികൃത കുടിയേറ്റക്കാരെ പാര്‍പ്പിക്കാന്‍ തടങ്കല്‍ പാളയം ഉണ്ടാക്കുമെന്ന് സമ്മതിച്ച് അമിത് ഷാ. തടങ്കല്‍ പാളയങ്ങള്‍ എന്നത് നുണയാണ് എന്നായിരുന്നു മോദിയുടെ കഴിഞ്ഞ ദിവസത്തെ പ്രസംഗം. ഇതിനെ ഖണ്ടിക്കുന്നതാണ് അമിത് ഷായുടെ വാക്കുകള്‍.

കേന്ദ്ര മന്ത്രിസഭയിലെ ഒന്നാമനും രണ്ടാമനും പറയുന്ന കാര്യങ്ങള്‍ പലതും പൊരുത്തപ്പെടുന്നില്ല എന്നാണ് കഴിഞ്ഞ ദിവസങ്ങളിലെ ഇവരുടെ വാക്കുകള്‍ വ്യക്തമാക്കുന്നത്. അത് തുടരുകയാണ്. അനധികൃത കുടിയേറ്റക്കാരെ പാര്‍പ്പിക്കാന്‍ തടങ്കല്‍ പാളയങ്ങള്‍ ഉണ്ടാക്കുന്നതുമായി ബന്ധപ്പെട്ട ഇരുവരുടെയും വാക്കുകളിലാണ് പുതിയ പരസ്പര വൈരുദ്ധ്യം.

അനധികൃത കുടിയേറ്റക്കാരായ മുസ്ലീങ്ങള്‍ക്ക് വേണ്ടി തടങ്കല്‍ പാളയം ഉണ്ടാക്കുന്നു എന്ന് കോണ്ഗ്രസും അര്‍ബന്‍ നക്‌സലുകളും നുണ പ്രചരിപ്പിക്കുകയാണ്. ഇതായിരുന്നു ഡിസംബര്‍ 22ലെ പ്രധാനമന്ത്രിയുടെ രാം ലീല മൈതാനിയിലെ പ്രസംഗം

ഇത് നുണയാണ് എന്ന് റിപ്പോര്‍ട്ടുകള്‍ പുറത്ത് വരികയും ചെയ്തു. അനധികൃത കുടിയേറ്റക്കാരെ പാര്‍പ്പിക്കാന്‍ തടങ്കല്‍ പാളയം ഇല്ലെന്ന പ്രധാനമന്ത്രിയുടെ വാക്കുകള്‍ നുണയാണ് എന്ന് മനസ്സിലാക്കാന്‍ ആഭ്യന്തര മന്ത്രിയുടെ തന്നെ വാക്കുകള്‍ കേട്ടാല്‍ മതി

നുണയെന്ന് മോദി പറഞ്ഞ കാര്യം നുണയാണ് എന്ന് പറയാതെ പറഞ്ഞത് നഗര മാവോസിറ്റുകള്‍ അല്ല. സന്തത സഹചാരി അമിത് ഷാ തന്നെയാണ്. ഇക്കാര്യത്തില്‍ ജനങ്ങളെക്കാള്‍ കഷ്ടം ബിജെപിക്കരുടെ അവസ്ഥയാണ്. ആരെ വിശ്വസിക്കണം ? ആരെ വിശ്വസിക്കാതെ ഇരിക്കണം?

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here