ജാതിയെയും മതത്തെയും പടിക്ക് പുറത്ത് നിര്‍ത്തി ജയലക്ഷ്മിയുടെ കൈപിടിച്ച് നിധിന്‍

കൊല്ലത്ത് ഒരു വിവാഹ നിശ്ചയത്തിലൂടെ ജാതിയും മതവും സൗഹൃദങ്ങൾക്കുമുന്നിൽ ഒന്നുമല്ലാതായി. സഹപാടി കൂട്ടായ്മയിലെ രണ്ട് സുഹൃത്തുക്കളാണ് തങ്ങളുടെ മക്കളെ കോർത്തിണക്കി സൗഹൃദം നിലനിർത്താൻ ജാതി മത സമവാക്യങളെയും ബന്ധുക്കളുടെ എതിർപ്പിനേയും തള്ളിയത്.

കരിക്കോട് സ്വദേശി നിധിനും കേരളപുരം സ്വദേശിനി ജയലക്ഷമിയുമാണ് അമ്മമാരുടെ സുഹൃത്ത് ബന്ധം തങ്ങളിലൂടെ നിലനിർത്താൻ വിവാഹം കഴിക്കാൻ തീരുമാനിച്ചത്.

നിധിന്റെ അമ്മ മിനിയും ജയലക്ഷമിയുടെ അമ്മ മായയും 1991 മുതൽ 1996 വരെ അജാക്സെന്ന ടൂട്ടോറിയലിലെ സഹപാഠികളായിരുന്നു.

തങ്ങളുടെ അമ്മമാർ ഉൾപ്പെട്ട ക്ലാസ്മെറ്റ്സിനുമുമ്പിൽ പരസ്പരം മോതിരം അണിയച്ചതോടെ ജാതിയും മതത്തേയും കാൾ വലുത് സൗൃദങളാണെന്ന് മക്കൾ തെളിയിച്ചു. മിശ്ര വിവാഹിതയായ മിനി തന്റെ മകനും അതേ വഴി സ്വീകരിച്ചതിൽ അഭിമാനിക്കുകയാണ്

ജാതിയും മതത്തേക്കാളും വലുത് തന്റെ സുഹൃത്താണെന്ന് മായ പറഞ്ഞു. 25 വർഷത്തെ സൗഹൃദ കൂട്ടായ്മയാണ് അജാക്സിയൻസ്. ഈ ഗ്രൂപിലെ അശ്വതിയും,ഗംഗയുമാണ് ജാതി രഹിത വിവാഹാലോചനക്ക് നിമിത്തമായത്.
വിവാഹം ജൂണിൽ നടത്തും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here