ഫുട്ബോൾ മത്സരത്തിനിടെ കുഴഞ്ഞു വീണ് മരിച്ച മുൻ സന്തോഷ് ട്രോഫി താരം ധൻരാജിന് നാടിന്റെ യാത്രാമൊഴി. പൊതുദർശന സ്ഥലത്ത് ഫുട്ബോൾ സ്നേഹികളും നാട്ടുകാരുമുൾപ്പെടെ ആയിരങ്ങളാണെത്തിയത്. ചന്ദ്രനഗർ വൈദ്യുത ശ്മശാനത്തിലായിരുന്നു സംസ്ക്കാരം.
ജീവിതത്തിന്റെ അവസാന വിസിൽ മുഴങ്ങി ധൻരാജ് മടങ്ങുമ്പോൾ പ്രീയ താരത്തിനെ അവസാന നോക്ക് കാണാൻ നാടൊന്നാകെയെത്തി. പെരിന്തൽമണ്ണയിൽ നിന്ന് ഉച്ചയ്ക്ക് ശേഷമാണ് ഭൗതിക ശരീരം ജൻമനാട്ടിലെത്തിച്ചത്. കൊട്ടേക്കാട്ടെ വീട്ടിലും, മരുത റോഡ് പഞ്ചായത്ത് മൈതാനിയിലും പൊതുദർശനം.
പൊതുദർശനത്തിനു ശേഷം വൈകുന്നേരം ചന്ദ്രനഗറിലുള്ള വൈദ്യുത ശ്മശാനത്തിൽ സംസ്ക്കരിച്ചു. അച്ചടക്കവും, മികവും ഒത്തുചേർന്ന കളിക്കാരൻ ആണ് ധനരാജ് എന്ന് ആദ്യകാല പരീശീലകനായിരുന്ന ടി കെ ചാത്തുണ്ണി പറഞ്ഞു.
രാഷ്ട്രീയ- കായിക – സാംസ്‌കാരിക രംഗത്തെ പ്രമുഖർ അന്തിമോപചാരം അർപ്പിക്കാനായി ധനരാജിന്റെ കൊട്ടേക്കാട്ടെ വസതിയിൽ എത്തി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here