ലക്ഷങ്ങളുടെ തട്ടിപ്പ്; ഒപ്പും സീലും, എല്ലാം വ്യാജം; സുരേഷ് ഗോപിക്കെതിരെ കുറ്റപത്രം; ലഭിക്കാവുന്നത് ഏഴ് വര്‍ഷം വരെ തടവ്

തിരുവനന്തപുരം: പുതുച്ചേരി വാഹന രജിസ്‌ട്രേഷന്‍ കേസില്‍ നടനും രാജ്യസഭാ എംപിയുമായ സുരേഷ് ഗോപി ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയെന്ന് സ്ഥിരീകരിച്ച് കുറ്റപത്രം.

വ്യാജവിലാസത്തില്‍ ആഢംബര കാറുകള്‍ രജിസ്റ്റര്‍ ചെയ്‌തെന്ന കേസില്‍ സുരേഷ് ഗോപി എംപിയ്ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചു. കുറ്റം ചുമത്താന്‍ ക്രൈംബ്രാഞ്ച് മേധാവിയാണ് അനുമതി നല്‍കിയത്. തിരുവനന്തപുരം സിജെഎം കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്.

ഏഴ് വര്‍ഷം വരെ തടവ് ശിക്ഷയും പിഴയും ലഭിക്കാവുന്ന കുറ്റങ്ങളാണ് സുരേഷ് ഗോപിക്കെതിരെ ചുമത്തിയിരിക്കുന്നത്. രണ്ട് ഓഡി കാറുകളുടെ രജിസ്ട്രേഷനുമായി ബന്ധപ്പെട്ട് 19.60 ലക്ഷം രൂപയുടെ നികുതി വെട്ടിച്ചെന്നാണ് സുരേഷ് ഗോപിക്കെതിരെയുള്ള കേസ്.

വ്യാജ മേല്‍വിലാസവും സീലും ഉപയോഗിച്ചാണ് പുതുച്ചേരിയില്‍ റജിസ്‌ട്രേഷന്‍ ചെയ്തതെന്നും ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ സ്ഥിരീകരിച്ചു. ഡിവൈഎസ്പി ജോസി ചെറിയാന്റെ നേതൃത്വത്തില്‍ തയാറാക്കിയ കുറ്റപത്രത്തിന് ക്രൈംബ്രാഞ്ച് മേധാവി ടോമിന്‍ തച്ചങ്കരി അംഗീകാരം നല്‍കി. സത്യവാങ്മൂലത്തില്‍ ഹാജരാക്കിയ ഒപ്പും സീലും വ്യാജ്യമാണെന്ന് നോട്ടറി അഭിഭാഷകന്‍ മൊഴിനല്‍കി.

സമാനമായ കേസില്‍ ഉള്‍പ്പെട്ട നടന്‍ ഫഹദ് ഫാസില്‍ പിഴത്തുക ഒടുക്കി കേസ് ഒത്തുതീര്‍ത്തിരുന്നു. നടി അമലാ പോളും പുതുച്ചേരിയില്‍ വാഹനം രജിസ്റ്റര്‍ ചെയ്തെങ്കിലും അവ തമിഴ്നാട്ടിലും മറ്റുമാണ് ഉപയോഗിച്ചിരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News