ആലപ്പുഴയില്‍ ക്ഷേത്രം ജീവനക്കാരന് ആര്‍എസ്എസ് പ്രവര്‍ത്തകരുടെ ക്രൂരമര്‍ദ്ദനം

ആലപ്പുഴയില്‍ ക്ഷേത്രം ജീവനക്കാരന് ആര്‍എസ്എസ് പ്രവര്‍ത്തകരില്‍ നിന്നും ക്രൂര മര്‍ദ്ദനം.
ആലപ്പുഴ കൈതവന ധര്‍മ്മശാസ്താ ക്ഷേത്രം ഓഫീസ് സെക്രട്ടറി പ്രഭാകരനെയാണ് ആര്‍എസ്എസ് ഗുണ്ടകള്‍ മര്‍ദ്ദിച്ചത്.

കള്ള പിരിവിന് ക്ഷേത്ര രസീത് കുറ്റികൊടുക്കാത്തതിനാണ് മര്‍ദ്ദനം. മര്‍ദ്ദനമേറ്റ് മൂക്കിന്റെ പാലം തകര്‍ന്നു. തിളച്ച എണ്ണയില്‍ തള്ളിയിട്ട് കൊലപ്പെടുത്താനും ശ്രമം നടന്നു. ഗുരുതരമായി പരുക്കേറ്റ പ്രഭാകരന്‍ ആലപ്പുഴ ജനറല്‍ ആസ്പത്രിയില്‍ ചികിത്സയിലാണ്.

സംഭവത്തിനു പിന്നില്‍ ക്ഷേത്രവുമായി ബന്ധപ്പെട്ട് അയ്യപ്പസേവ സംഘത്തിന്റെ മറവില്‍ പ്രവര്‍ത്തിക്കുന്ന ആര്‍എസ്എസുകാരാണെന്നാണ് ആരോപണം. എസ്എന്‍ഡിപിയുടെ കീഴിലുള്ള അമ്പലം കഴിഞ്ഞ കുറച്ച് നാളുകളായി ആര്‍എസ്എഎസ് കയ്യടക്കി വെച്ചിരിക്കുകയായിരുന്നു. ക്ഷേത്രത്തില്‍ പലതവണ സാമ്പത്തിക തിരുമറി നടത്താന്‍ ഇവര്‍ ശ്രമിച്ചിട്ടുണ്ടെന്നും ആരോപണമുണ്ട്.

നഗരത്തിലെ കുപ്രസിദ്ധമായ ഇരുവുകാട് ബൈപ്പാസ് ലഹരിമരുന്ന് മാഫിയയുമായും അക്രമികള്‍ക്ക് ബന്ധമുണ്ട്. സംഭവത്തില്‍ പ്രതിഷേധം ശക്തമായിരിക്കുകയാണ്.

അതെസമയം, വിഷയവുമായി ബന്ധപ്പെട്ട പ്രതികളെ പോലീസ് ഇതുവരെ പിടികൂടിയിട്ടില്ലന്നും പരാതിയുണ്ട്. ആലപ്പുഴ സൗത്ത് പോലീസാണ് കേസ് അന്വേഷിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News