”സവര്‍ക്കറും ഗോഡ്സേയും സ്വവര്‍ഗ്ഗപ്രണയികള്‍; ഇരുവരും ബന്ധം നിലനിര്‍ത്തിയിരുന്നു; ന്യൂനപക്ഷ സ്ത്രീകളെ ബലാത്സംഗം ചെയ്യാന്‍ സവര്‍ക്കര്‍ ആഹ്വാനം ചെയ്തു”: പരാമര്‍ശങ്ങള്‍ സേവാദള്‍ ലഘുലേഖയില്‍

ദില്ലി: സവര്‍ക്കറും ഗാന്ധിയുടെ ഘാതകന്‍ നാഥുറാം ഗോഡ്സേയും സ്വവര്‍ഗ്ഗപ്രണയികള്‍ ആയിരുന്നെന്ന് കോണ്‍ഗ്രസിന്റെ പോഷക സംഘടനയായ സേവാദള്‍ പുറത്തിറക്കിയ ലഘുലേഖയില്‍ പരാമര്‍ശം. ഇരുവരും തമ്മില്‍ സ്വവര്‍ഗ്ഗ ലൈംഗികത നില നിര്‍ത്തിയിരുന്നെന്നും ലഘുലേഖയില്‍ പറയുന്നു.

സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍ എന്ന പുസ്തകത്തിലെ പരാമര്‍ശം ഉദ്ധരിച്ചാണ് സേവാദള്‍ ലഘുലേഖ തയ്യാറാക്കിയത്. ന്യൂനപക്ഷ സ്ത്രീകളെ ബലാത്സംഗം ചെയ്യാന്‍ ഹിന്ദുക്കളോട് സവര്‍ക്കര്‍ ആഹ്വാനം ചെയ്തിരുന്നെന്നും ലഘുലേഖയില്‍ പറയുന്നു.

ബ്രഹ്മചര്യം സ്വീകരിക്കും മുമ്പ് ഗോഡ്സേയ്ക്ക് തന്റെ രാഷ്ട്രീയ ഗുരുവായ സവര്‍ക്കറുമായി സ്വവര്‍ഗ്ഗാനുരാഗം ഉണ്ടായിരുന്നതായി ‘ഫ്രീഡം അറ്റ് മിഡ്നൈറ്റ്’ എന്ന പുസ്തകത്തിലെ കുറിപ്പാണ് ബുക്ക്ലെറ്റില്‍ ഉപയോഗിച്ചിരിക്കുന്നത്.

സ്വവര്‍ഗ്ഗ പ്രണയത്തിനൊപ്പം ഇരുവരുടേയും വര്‍ഗ്ഗീയ വാദത്തെക്കുറിച്ച് പരാമര്‍ശിക്കാനായുള്ള കാര്യങ്ങളും വിശദമാക്കുന്നുണ്ട്. അതിലൊന്ന് ന്യൂനപക്ഷ വിഭാഗത്തിലെ സ്ത്രീകളെ ബലാത്സംഗം ചെയ്യാന്‍ ഹിന്ദുക്കളോട് സവര്‍ക്കര്‍ ആഹ്വാനം ചെയ്തിരുന്നു എന്ന ഭാഗമാണ്.

മറ്റൊന്ന് വര്‍ഗ്ഗീയ കലാപത്തില്‍ മുസ്ലീങ്ങള്‍ കൊല്ലപ്പെടുമ്പോളെല്ലാം സവര്‍ക്കറും സുഹൃത്തുക്കളും സന്തോഷത്തോടെ നൃത്തം ചെയ്തിരുന്നു എന്നതാണ്.

അതേസമയം, ലഘുലേഖയ്‌ക്കെതിരെ ബിജെപി രംഗത്ത് വന്നതോടെ, കൂടുതല്‍ വിശദീകരണങ്ങളുമായി സേവാദള്‍ ദേശീയ പ്രസിഡന്റ് ലാല്‍ജി ദേശായി രംഗത്തെത്തി.

ബിജെപി നായകന്മാരായി അവതരിപ്പിക്കുന്ന ആളുകളുടെ യാഥാര്‍ത്ഥ്യം പൊതുജനങ്ങള്‍ അറിയേണ്ടത് പ്രധാനമാണെന്ന് ദേശായി പറഞ്ഞു.

ഇന്ത്യയില്‍ എല്ലാവര്‍ക്കും അവരുടെ അഭിപ്രായങ്ങള്‍ പറയാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും തെളിവുകളുടെ അടിസ്ഥാനത്തിലാണ് എഴുത്തുകാരന്‍ പുസ്തകമെഴുതിയതെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News