ഭിന്നാഭിപ്രായവും എതിര്‍ശബ്ദവും ഉയര്‍ത്തുന്നവരെ കൊല്ലുകയെന്ന കാടത്തം സംഘപരിവാറിന് പുതിയ കാര്യമല്ല. വിമര്‍ശകര്‍ക്കുനേരെ ഒളിച്ചുവന്ന് വെടിയുതിര്‍ക്കാനും പതിയിരുന്ന് വെട്ടിക്കൊല്ലാനും അവര്‍ക്ക് മടിയില്ല. പെരുംനുണകള്‍ പ്രചരിപ്പിച്ച് വര്‍ഗീയ കലാപത്തിലൂടെ ആയിരങ്ങളെ കൂട്ടക്കൊലചെയ്ത അനുഭവവും മുന്നിലുണ്ട്. ആയുധവുമായി സംഘടിച്ചെത്തി ഭീകരാക്രമണത്തിലൂടെ ക്യാമ്പസുകളെ കീഴ്പ്പെടുത്തുകയെന്ന പുതിയ പദ്ധതിയാണ് കഴിഞ്ഞദിവസം ഡല്‍ഹി ജവാഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയില്‍ നടപ്പാക്കിയത്. ആസൂത്രിതമായി ക്രിമിനലുകളെ വിന്യസിച്ചാണ് ക്ലാസ് മുറികളിലും ഹോസ്റ്റലുകളിലും കടന്നാക്രമണം നടത്തിയത്. വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്റ് ഐഷി ഘോഷ് മുതല്‍ അധ്യാപിക സുചരിത സെന്‍ വരെയുള്ളവരെ ഉന്നംവച്ചുതന്നെയാണ് അക്രമികള്‍ എത്തിയത്. സംഘര്‍ഷത്തിനിടയില്‍ യാദൃച്ഛികമായി പരിക്കേറ്റതല്ല ഇവര്‍ക്ക്. പിന്തുടര്‍ന്ന് തലയടിച്ചുപൊട്ടിക്കുകയായിരുന്നു. ഇരുമ്പുദണ്ഡുകൊണ്ട് തലയ്ക്കടിച്ചവരുടെ ലക്ഷ്യം ജീവന്‍തന്നെയായിരുന്നു.ക്യാമ്പസുകളെയും യുവതയെയും ഭയപ്പെടുത്തി നിശ്ശബ്ദമാക്കാമെന്ന വ്യാമോഹമാണ് സംഘനേതൃത്വത്തെ നയിക്കുന്നത്. എബിവിപിയെന്ന മറയില്‍ ഹിന്ദുത്വ ബ്രിഗേഡിന്റെ പരിച്ഛേദമാണ് ഞായറാഴ്ച ജെഎന്‍യു വളഞ്ഞത്. അവരില്‍ ബഹുഭൂരിപക്ഷവും റിക്രൂട്ട് ചെയ്യപ്പെട്ട, ആയുധധാരികളായ ക്രിമിനലുകളായിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here