വ്യോമാക്രമണത്തില്‍ എണ്‍പതുപേര്‍ കൊല്ലപ്പെട്ടതായി ഇറാന്‍

ഇറാന്‍ സൈനിക മേധാവി ഖാസിം സൊലൈമാനിയെ കൊലപ്പെടുത്തിയതിനെ തുടര്‍ന്ന് ഇറാന്‍ അമേരിക്ക നേര്‍ക്കുനേര്‍ ഏറ്റുമുട്ടലിലേക്ക് പോകുന്നതായാണ് വിവരം.

ഇന്ന് പുലര്‍ച്ചെ ഇന്ത്യന്‍ സമയം നാല് മണിയോടുകൂടിയാണ് ഇറാഖിലെ യുഎസ് വ്യോമകേന്ദ്രത്തില്‍ ഇറാന്‍ മിസൈല്‍ ആക്രമണം നടത്തിയത്.

അമേരിക്കയ്ക്ക് പുറത്തുള്ള യുഎസിന്റെ രണ്ടാമത്തെ വലിയ വ്യോമതാവളമാണ് അല്‍ അസര്‍. തിരിച്ചടി പ്രവചിക്കപ്പെട്ടിരുന്നുവെങ്കിലും പ്രത്യക്ഷത്തിലുള്ള ഒരു ആക്രമണത്തിലേക്ക് ഇറാന്‍ കടക്കുമെന്ന് നിരീക്ഷണമില്ലായിരുന്നു.

അതേസമയം വ്യോമാക്രമണത്തില്‍ എണ്‍പതുപേര്‍ കൊല്ലപ്പെട്ടതായി ഇറാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇറാന്‍ പ്രസ് ടിവിയാണ് വാര്‍ത്ത പുറത്തുവിട്ടത്.

ആക്രമണത്തിന് ശേഷം മാധ്യമങ്ങളെ കണ്ട ട്രംപ് പക്ഷെ എല്ലാം ശുഭമെന്നും ലോകത്തിലെ എറ്റവും വലിയ സേന ഇപ്പോഴും അമേരിക്കയുടേത് തന്നെയാണെന്നുമാണ് ട്രംപ് പ്രതികരിച്ചത്. വ്യോമാക്രമണത്തില്‍ ആരും കൊല്ലപ്പെട്ടില്ലെന്നും അമേരിക്ക പ്രതികരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News