ദേശീയ പണിമുടക്കിൽ പങ്കെടുത്തതിന് പൊതുമേഖലാ സ്ഥാപനമായ ബെമലിൽ പ്രതികാര നടപടി. കഞ്ചിക്കോട് യൂണിറ്റിലെ നൂറ്റിമുപ്പതോളം കരാർ ജീവനക്കാരെ ജോലിയിൽ പ്രവേശിപ്പിക്കാതെ മാറ്റി നിർത്തി.
അപ്രൻറിസുകളെയും സ്ഥാപനത്തിൽ പ്രവേശിപ്പിച്ചില്ല. തൊഴിലാളികളെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് ബെമലിനു മുന്നിൽ തൊഴിലാളികളുടെ നേതൃത്വത്തിൽ പ്രതിഷേധം തുടങ്ങി.
കഴിഞ്ഞ ദിവസത്തെ ദേശീയ പണിമുടക്കിൽ പങ്കെടുത്ത കരാർ ജീവനക്കാർക്കെതിരെയാണ് ബെമൽ മാനേജ്മെന്റ് പ്രതികാര നടപടി യുമായി മുന്നോട്ട് പോവുന്നത്. 130 ഓളം കരാർ ജീവനക്കാരെ തിരികെ ജോലിയിൽ പ്രവേശിക്കാൻ അനുവദിച്ചില്ല.
പണിമുടക്കിൽ പങ്കെടുത്ത സ്ഥിരം ജീവനക്കാരെല്ലാം ജോലിയിൽ പ്രവേശിച്ചപ്പോൾ കരാർ ജീവനക്കാരെയാണ് മാറ്റി നിർത്തിയത്. പണിമുടക്ക് നോട്ടീസ് നൽകിയില്ലെന്നാരോപിച്ചാണ് നടപടി
മാനേജ്മെൻറും തൊഴിലാളി സംഘടനകളും ചർച്ച നടത്തിയെങ്കിലും തൊഴിലാളികൾക്കനുകൂലമായ തീരുമാനം ഇനിയും എടുത്തിട്ടില്ല.
എന്നാൽ പണിമുടക്ക് നോട്ടീസ് നൽകിയിട്ടുണ്ടെന്നും പ്രതികാര നടപടി അംഗീകരിക്കില്ലെന്നും തൊഴിലാളി സംഘടനകൾ വ്യക്തമാക്കി
കരാർ തൊഴിലാളികൾക്കൊപ്പം 40 ഓളം അപ്രന്റി സുകളെയും ജോലിയിൽ നിന്ന് മാറ്റി നിർത്തിയിട്ടുണ്ട്. വാഹന സൗകര്യമില്ലാത്തതിനാലാണ് ജോലിക്കെത്താത്തതെന്ന് അറിയിച്ചെങ്കിലും പണിമുടക്കിനെ പിന്തുണച്ചു എന്ന കാരണം പറഞ്ഞാണ് അപ്രന്റിസുകളെ സ്ഥാപനത്തിന് പുറത്ത് തടഞ്ഞത്.
മാനേജ്മെന്റ് തീരുമാനം പിൻവലിച്ചില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം സംലടിപ്പിക്കാനാണ് തൊഴിലാളി സംഘടനകളുടെ തീരുമാനം.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here