‘ഇന്ത്യയിലേക്ക് മുസ്ലീംങ്ങൾ നുഴഞ്ഞ് കയറുന്നത് ഹിന്ദുക്കളെ പീഡിപ്പിക്കാനും ബോംബിടാനും’; വീണ്ടും വര്‍ഗീയ വിദ്വേഷ പ്രസംഗവുമായി ടിപി സെന്‍കുമാര്‍

വർഗ്ഗീയ-വിദ്വേഷ പ്രസംഗവുമായി മുൻ സംസ്ഥാന പോലീസ് മേധാവി ടിപി സെൻകുമാർ. പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിക്കുന്ന അഭിഭാഷകരെ പാക്കിസ്ഥാനിലേക്കയക്കണം.

ഇന്ത്യയിലേക്ക് മുസ്ലീംങ്ങൾ നുഴഞ്ഞ് കയറുന്നത് ഹിന്ദുക്കളെ പീഡിപ്പിക്കാനും ബോംബിടാനുമാണെന്നും ടി പി സെൻ കുമാർ പാലക്കാട് പറഞ്ഞു.

ആർ എസ് എസിന്റെ നേതൃത്വത്തിൽ പാലക്കാട് സംഘടിപ്പിച്ച പൗരത്വ നിയമ ഭേദഗതി സംവാദത്തിലാണ് വർഗ്ഗീയ പരാമർശം ടി പി സെൻ കുമാർ നടത്തിയത്.

പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധങ്ങൾക്ക് പിറകിൽ ഇസ്ലാമിക രാഷ്ട്രം സ്വപ്നം കാണുന്നവരാണ്. പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധവുമായെത്തുന്ന അഭിഭാഷകരെ പാക്കിസ്ഥാനിലേക്കയക്കണം

മുസ്ലീംങ്ങളിൽ ഭൂരിഭാഗവും ഇന്ത്യയിലെത്തുന്നത് ഹിന്ദുക്കളെ പീഡിപ്പിക്കാനും, ബോംബിടാനുമാണ്. അതിഥി ദേവോ ഭവ എന്നത് തത്ക്കാലം മാറ്റിവെച്ച് പ്രതികരിക്കുന്ന ഹിന്ദുക്കളാവണം. ശക്തമായി തിരിച്ചടിക്കാൻ ഹിന്ദുക്കൾ തയ്യാറാവണം

മുസ്ലീംങ്ങൾ പുതിയ നിയമമനുസരിച്ച് ഉപ്പാന്റെ ഉപ്പാന്റെ സർട്ടിഫിക്കറ്റ് തപ്പി നോക്കിയാൽ അവർ ഹിന്ദുക്കളായിരുന്നുവെന്നും അവർ ഘർ വാപ്പസിയെക്കുറിച്ച് ആലോചിക്കണം
കേരളത്തിൽ പാക്കിസ്ഥാൻ മനസ്സുള്ള മുസ്ലീംങ്ങൾ ഉണ്ട്.

കേരളത്തിലെ ഇതര സംസ്ഥാന തൊഴിലാളികൾ ഭൂരിഭാഗവും ബംഗ്ലാദേശികളാണ്. പൗരത്വ നിയമ ഭേദഗതിയ്‌ക്കെതിരെ പ്രചരണം നടത്തുന്നവർക്കെതിരെ കേസ് കൊടുക്കാൻ ആർഎസ്എസ് പ്രവർത്തകർ തയ്യാറാവണമെന്നും. ആനയ്ക്കും അണ്ണാനും ഒരു നിയമമല്ലെന്നും ടി പി സെൻകുമാർ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here