കണ്ണീരുണങ്ങാതെ ചെങ്കോട്ടുകോണം; പ്രിയപ്പെട്ടവരുടെ വേര്‍പാടിവിതുമ്പി ഒരു നാട്

അപ്രതീക്ഷിതമായി നാടിനെ തേടിയെത്തിയ ദുരന്ത വാര്‍ത്തയില്‍ നിന്നും ചെങ്കോട്ടുകോണം ഇതുവരെ മുക്തമായിട്ടില്ല.

വിനോദയാത്രയ്ക്കിടെ നേപ്പാളില്‍ വച്ച് മരണമടഞ്ഞ മലയാളികളായ എട്ടുപേരില്‍ തിരുവനന്തപുരം സ്വദേശികളായ പ്രവീണിന്റെയും ഭാര്യയുടെയും മക്കളുടെയും മൃതദേഹങ്ങള്‍ സംസ്‌കാര ചടങ്ങുകള്‍ക്കായി ചെങ്കോട്ടുകോണത്തെ വസതിയില്‍ എത്തിച്ചു.

നാട്ടുകാരും പ്രിയപ്പെട്ടവരുമായി വലിയ സഞ്ജയമാണ് വാത്സല്യം വിട്ടുമാറാത്ത കുരുന്നുകളെയും നാടിന്റെ പ്രിയപ്പെട്ടവരെയും കാണാന്‍ ഇവിടെ എത്തിയിരിക്കുന്നത്.

മൃതദേഹങ്ങള്‍ വീട്ടുമുറ്റത്തേക്ക് ഇറക്കി കിടത്തിയപ്പോള്‍ തങ്ങിനിന്ന തേങ്ങലുകളൊക്കെയും പിടിവിട്ടു. കളിയും ചിരിയുമായി വീടുവിട്ടിറങ്ങിയവരുടെ വിയോഗത്തെ ഉള്‍ക്കൊള്ളാന്‍ വീട്ടുകാര്‍ക്കും ഉറ്റവര്‍ക്കും മാത്രമല്ല നാടിനാകെ തന്നെ കഴിഞ്ഞിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here