വാഷിങ്ടണ്‍: യുഎസില്‍ ക്യാമ്പസിനുള്ളിലെ തടാകത്തില്‍ മലയാളി വിദ്യാര്‍ത്ഥി മരിച്ച നിലയില്‍. യുഎസിലെ ഇൻഡ്യാനയിലെ നോട്ടർഡാം സർവകലാശാല ക്യാമ്പസിലാണ് മലയാളി വിദ്യാര്‍ത്ഥി ആന്‍ റോസ് ജെറിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ചൊവ്വാഴ്ച മുതല്‍ കാണാതായ ആന്‍ റോസ് ജെറിയുടെ(21) മൃതദേഹം ക്യാംപസ് വളപ്പിലെ സെന്‍റ് മേരീസ് തടാകത്തിലാണ് കണ്ടെത്തിയത്.
സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. പ്രാഥമികാന്വേഷണത്തിൽ മരണത്തിൽ ദുരൂഹതകളൊന്നും കണ്ടെത്തിയിട്ടില്ലെന്നാണ് സൂചന.
ആൻ റോസിനെ കഴിഞ്ഞ ചൊവ്വാഴ്ച കാണാതായതിനെത്തുടർന്ന് അന്വേഷണം നടക്കുന്നതിനിടെയാണ് ക്യാംപസിലെ തടാകത്തിൽ വിദ്യാർഥിയുടെ മൃതശരീരം കണ്ടെത്തിയതെന്ന് സർവകലാശാല പ്രസിഡന്റ് റവ. ജോൺ ഐ. ജെൻകിൻസ് വാർത്താക്കുറിപ്പിൽ അറിയിച്ചു.
നാഷനല്‍ മെറിറ്റ് സ്കോളര്‍ഷിപ്പ് നേടിയിട്ടുള്ള ആന്‍ റോസ് ഓടക്കുഴല്‍ വിദഗ്ധയാണ്. എറണാകുളം സ്വദേശികളാണ് മാതാപിതാക്കള്‍.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here