രണ്ട് മലയാളികള്‍ക്ക് പത്മഭൂഷണ്‍, മേരി കോമിന് പത്മവിഭൂഷണ്‍

ദില്ലി:  ബോക്സിങ് താരം മേരി കോമിനും മുന്‍ കേന്ദ്രമന്ത്രിമാരായ അരുണ്‍ ജയ്റ്റ്ലി (മരണാനന്തരം), സുഷമാ സ്വരാജ് (മരണാനന്തരം) എന്നിവര്‍ക്കും പത്മവിഭൂഷണ്‍ ലഭിച്ചു. രണ്ട് മലയാളികള്‍ക്ക് പത്മഭൂഷണ്‍ ലഭിച്ചു.

ശ്രീ എമ്മിനും എന്‍.ആര്‍.മാധവ മേനോനു(മരണാനന്തരം)മാണു പുരസ്‌കാരങ്ങള്‍. വ്യവസായ പ്രമുഖന്‍ ആനന്ദ് മഹീന്ദ്ര, ബാഡ്മിന്റണ്‍ താരം പി.വി. സിന്ധു തുടങ്ങിയവര്‍ക്ക് പത്മഭൂഷണ്‍ പുരസ്‌കാരവും ലഭിച്ചു.

അന്തരിച്ച ബി.ജെ.പി. നേതാവും കേന്ദ്രമന്ത്രിയുമായിരുന്ന മനോഹര്‍ പരീക്കര്‍ക്ക് മരണാനന്തര ബഹുമതിയായി പത്മഭൂഷണ്‍ നല്‍കി ആദരിക്കും. ജോര്‍ജ് ഫെര്‍ണാണ്ടസ് (മരണാനന്തരം), അനെരൂഡ് ജുഗ്‌നേഥ് ജി.സി.എസ്.കെ, ചന്നുലാല്‍ മിശ്ര, വിശ്വതീര്‍ഥ വിശ്വതീര്‍ഥ സ്വാമിജി (മരണാനന്തരം) എന്നിവര്‍ക്കും പത്മവിഭൂഷണ്‍ ലഭിച്ചു. ആറ് മലയാളികളുള്‍പ്പെടെ 118 പേര്‍ക്കാണ് പത്മശ്രീ ലഭിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News