മൂന്നാം ക്ലാസുകാരന് ട്യൂഷന്‍ ടീച്ചറുടെ ക്രൂരമര്‍ദ്ധനം; വീട്ടുകാരുടെ പരാതിയില്‍ അന്വേഷണം നടത്തുമെന്ന് ശിശുക്ഷേമസമിതിയും പൊലീസും

കോന്നി കണ്ണമല സൊസൈറ്റി പടിക്കല്‍ സുരേഷ് ഭവനത്തില്‍ രാധാകൃഷ്ണന്റെ മകള്‍ ശ്രീജയുടെ കുട്ടിക്കാണ് ട്യൂഷന്‍ ടീച്ചറില്‍ നിന്നും പീഡനം ഏല്‍ക്കേണ്ടി വന്നത്.

കോന്നി ഗവ.സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് എട്ടു വയസ്സുകാരന്‍ അപ്പു. സ്‌കൂളില്‍ നിന്നും വന്നാല്‍ എല്ലാ ദിവസവും സമീപത്തുള്ള വീട്ടില്‍ ട്യൂഷന് പോകും.

വൈകിട്ട് ഏഴു മണിയോടെ അപ്പുവിന്റെ മാതാവ് ശ്രീജ ട്യൂഷന്‍ എടുക്കുന്ന വീട്ടിലെത്തി അപ്പുവിനെ കൂട്ടിക്കൊണ്ടു വരികയാണ് പതിവ്.

ഇന്നലെ വൈകിട്ട് ഏഴു മണിയോടെ അവിടെയെത്തിയ ശ്രീജയോട് ട്യൂഷന്‍ കഴിഞ്ഞില്ലെന്നും കഴിഞ്ഞാലുടനെ മകനെ വീട്ടില്‍കൊണ്ടുവന്ന് വിടാമെന്നും ട്യൂഷന്‍ ടീച്ചര്‍ പറഞ്ഞു.

രാത്രി പത്തുമണിയോടെ അപ്പുവുമായി വീട്ടില്‍ എത്തിയപ്പോഴാണ് മകന്റെ ദേഹത്തെ മുറിവുകളും പാടുകളും വീട്ടുകാര്‍ കാണുന്നത്.

ട്യൂഷന്‍ ടീച്ചറുടെ മര്‍ദ്ദനത്തില്‍ കുട്ടി മയങ്ങിക്കിടക്കുകയായിരുന്നു എന്നും ആശുപത്രിയില്‍ കൊണ്ടുപോകാന്‍ പോലും ട്യൂഷന്‍ ടീച്ചര്‍ തയ്യാറായില്ല എന്നും നാട്ടുകാര്‍ പറയുന്നു.

തുടര്‍ന്ന് രണ്ടു വീട്ടുകാരും തമ്മില്‍ വാക്കേറ്റം നടന്നു. രാത്രി തന്നെ കോന്നി പോലീസില്‍ അപ്പുവിന്റെ വീട്ടുകാര്‍ കേസ് കൊടുത്തു. രക്ഷിതാക്കളുടെ പരാതിയില്‍ അന്വേഷണം നടത്തുമെന്ന് പൊലീസും ശിശുക്ഷേമ സമിതിയും അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here