ഗോക്കളെ സംരക്ഷിച്ച വിദേശിക്കും, മോദിക്ക് ജയ് വിളിച്ചയാള്‍ക്കും പത്മശ്രീ

പാക്ക് വംശജനും 2016 മുതല്‍ ഇന്ത്യന്‍ പൗരനുമായ ഗായകന്‍ അഡ്‌നാന്‍ സമിക്കു പത്മശ്രീ പുരസ്‌കാരം നല്‍കിയതിനെ വിമര്‍ശിച്ച് എന്‍സിപി രംഗത്തെത്തിയിരിക്കുകയാണ്. പൗരത്വ ഭേദഗതി നിയമം, പൗര റജിസ്റ്റര്‍, ജനസംഖ്യ റജിസ്റ്റര്‍ തുടങ്ങിയ വിഷയങ്ങളിലെ ചോദ്യങ്ങള്‍ നേരിടുന്ന കേന്ദ്ര സര്‍ക്കാരിനു ക്ഷീണം മറയ്ക്കാനുള്ള നീക്കമാണിതെന്നും,130 കോടി ഇന്ത്യക്കാരെ അപമാനിക്കുന്നതാണിതെന്നും എന്‍സിപി ആരോപിച്ചു.

ജയ് മോദി എന്നു മന്ത്രിക്കുന്ന ഏതു പാക്കിസ്ഥാനിക്കും ഇന്ത്യന്‍ പൗരത്വം ലഭിക്കുമെന്നു മഹാരാഷ്ട്ര മന്ത്രിയും എന്‍സിപി വക്താവുമായ നവാബ് മാലിക് പറഞ്ഞു. പാക്ക് നാവികസേനാ ഉദ്യോഗസ്ഥന്റെ മകനായി ലണ്ടനില്‍ ജനിച്ച സമി, 2015 ലാണ് ഇന്ത്യന്‍ പൗരത്വത്തിന് അപേക്ഷ നല്‍കിയത്. തൊട്ടടുത്ത വര്‍ഷം ജനുവരിയില്‍ പൗരത്വം ലഭിച്ച. ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ പത്മശ്രീ പട്ടികയില്‍ അഡ്‌നാന്‍ സമിയുടെ സ്വദേശമായി ചേര്‍ത്തിരിക്കുന്നത് മഹാരാഷ്ട്രയാണ്.

സമിക്ക് പത്മശ്രീ നല്‍കിയതിനെ കോണ്‍ഗ്രസും മഹാരാഷ്ട്ര നവനിര്‍മാണ്‍ സേനയും എതിര്‍ത്തിരുന്നു.അതുപോലെ തന്നെ പശുക്കളുടെ സംരക്ഷണത്തിനായി കാല്‍ നൂറ്റാണ്ടോളം ജീവിതം നീക്കിവച്ച വിദേശ വനിതയ്ക്ക് പത്മശ്രീ ബഹുമതി നല്‍കിയതും വിവാദമായിരിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News