വര്‍ഗീയ വിദ്വേഷ പ്രസംഗം ഫാദര്‍ ജോസഫ് പുത്തല്‍പുരയ്ക്കല്‍ മാപ്പുപറഞ്ഞു. വര്‍ഗീയ വിദ്വേഷം പ്രചരിപ്പിക്കുന്ന രീതിയില്‍ പ്രസംഗം നടത്തിയ ഫാദര്‍ ജോസഫ് പുത്തന്‍പുരയ്ക്കല്‍ മാപ്പുപറഞ്ഞു.
ടിപ്പു സുൽത്താന്റെ പേരിൽ കളവ് പ്രചരിപ്പിച്ചും ചരിത്രം വളച്ചൊടിച്ചും മുസ്ലിങ്ങൾക്കെതിരെ വർഗീയ വിദ്വേഷ പരാമർശങ്ങളുമായി ഫാദര്‍ ജോസഫ് പുത്തന്‍പുരയ്ക്കല്‍ നടത്തിയ പ്രസംഗത്തിന്‍റെ പേരിലാണ് അദ്ദേഹം മാപ്പുപറഞ്ഞത്.
മുസ്ലിങ്ങളാണ് ലോകത്ത് ഏറ്റവും കൂടുതൽ ക്രിസ്ത്യാനികളെ കൊന്നൊടുക്കുന്നതെന്നും 515 കൊല്ലം മുമ്പ് ടിപ്പു സുൽത്താൻ മലബാറിൽ വന്ന് ഹിന്ദുക്കളേയും ക്രിസ്ത്യാനികളേയും കൊന്നൊടുക്കിയെന്നും ഫാദർ ജോസഫ് പുത്തന്‍പുരയ്ക്കല്‍ പ്രസംഗത്തില്‍ പറയുന്നു. ഒരു ചർച്ചിൽ നടന്ന പ്രഭാഷണത്തിലായിരുന്നു ഫാദറിന്റെ വിദ്വേഷ പരാമർശങ്ങളും നുണകളും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here