മോദിയുടെ നിശബ്ദത; ബിജെപി നേതാക്കളുടെ വിദ്വേഷ പ്രസംഗങ്ങള്‍; ഫലം ലജ്ജാകരം

ജാമിയ മിലിയ വെടിവെപ്പില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ബി.ജെ.പി നേതാക്കളെയും വിമര്‍ശിച്ച് സീതാറാം യെച്ചൂരി.പ്രധാനമന്ത്രിയുടെ നിശബ്ദതക്കൊപ്പം ബി.ജെ.പി നേതാക്കളുടെ വിദ്വേഷ പ്രസംഗങ്ങളും അക്രമത്തിനുള്ള ആഹ്വാനവും ലജ്ജാകരമായ ഫലത്തിലേക്ക് നയിക്കുന്നു.

ഇത്തരത്തിലുള്ള ഇന്ത്യയാണ് ഈ സര്‍ക്കാര്‍ സൃഷ്ടിക്കാന്‍ ശ്രമിക്കുന്നത്.ഫേസ്ബുക്കിലൂടെയായിരുന്നു സീതാറം യെച്ചൂരിയുടെ പ്രതികരണം. വെടിവെപ്പിനെതിരെ സി.പി.ഐ ജനറല്‍ സെക്രട്ടറി ഡി.രാജയും രംഗത്തെത്തിയിരുന്നു. ദല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ബി.ജെ.പി നേതാക്കള്‍ നടത്തിയ വിദ്വേഷ പ്രസ്താവനകളുടെ നേരിട്ടുള്ള പ്രതിഫലനമാണ് വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടത്തിയ വെടിവെപ്പെന്നായിരുന്നു ഡി. രാജയുടെ പ്രതികരണം.

ജാമിഅ കോ.ഓര്‍ഡിനേഷന്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ ജാമിഅ മുതല്‍ രാജ്ഘട്ട് വരെ പൗരത്വ നിയമത്തിനെതിരെയും ദേശീയ പൗരത്വ രജിസ്റ്ററിനെതിരെയും സംഘടിപ്പിച്ച മാര്‍ച്ചിനു നേരെയായിരുന്നു വെടിവെപ്പുണ്ടായത്. മാര്‍ച്ചില്‍ പങ്കെടുത്ത ഷാദത്ത് ആലത്ത് എന്ന വിദ്യാര്‍ത്ഥിക്കു വെടിവെപ്പില്‍ പരിക്കേറ്റിരുന്നു . പൊലീസ് മാര്‍ച്ച് തടയുന്നതിനിടെ അപ്രതീക്ഷിതമായി മാര്‍ച്ചിനു നേരെ വെടിവെപ്പ് നടത്തുകയായിരുന്നു.

ഹിന്ദുസ്ഥാന്‍ സിന്ദാബാദ് എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് അക്രമി വെടിവെച്ചത്. അക്രമി പൊലീസ് പിടിയിലായി. രാംപഥ് ഗോപാല്‍ എന്നയാളാണ് വെടിവെപ്പ് നടത്തിയത്.അതേസമയം ജാമിഅ മില്ലിയയില്‍ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധ പ്രകടനത്തിന് നേരെ വെടിയുതിര്‍ത്തത് ബജ്റംഗ്ദള്‍ പ്രവര്‍ത്തകന്‍. സ്വന്തം ഇഷ്ടപ്രകാരമാണ് ജാമിഅയിലേക്ക് പോയതെന്ന് ഇയാള്‍ പറഞ്ഞതായി പൊലീസ് പറയുന്നു.സംഭവത്തില്‍ പ്രതിയുടെ കുടുംബത്തേയും ചോദ്യം ചെയ്യും. പ്രതിയെ 12 മണിയോടെ കോടതിയില്‍ ഹാജരാക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News