ഇരുപത്തിയഞ്ചുകാരിയായ കോളേജ് അധ്യാപികയെ പട്ടാപ്പകല്‍ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി കൊല്ലാന്‍ ശ്രമം

ഇരുപത്തിയഞ്ചുകാരിയായ കോളേജ് അധ്യാപികയെ പട്ടാപ്പകല്‍ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി കൊല്ലാന്‍ ശ്രമം

ഇരുപത്തി അഞ്ചുകാരിയായ കോളേജ് അധ്യാപികയെ പട്ടാപ്പകല്‍ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി കൊല്ലാന്‍ ശ്രമം. മഹാരാഷ്ട്രയിലെ വിദര്‍ഭ ജില്ലയില്‍ തിങ്കളാഴ്ച രാവിലെയാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്.

അന്‍കിത എന്ന അധ്യാപികയ്ക്ക് നേരെയാണ് വധശ്രമം നടന്നത്. നാല്‍പ്പത് ശതമാനത്തോളം പൊള്ളലേറ്റ അധ്യാപികയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

അന്‍കിതയെ ആദ്യം അടുത്തുള്ള പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്കും ശേഷം നാഗ്പൂരിലെ ഓറഞ്ച് സിറ്റി ആശുപത്രിയിലേക്കും മാറ്റുകയായിരുന്നു.

അന്‍കിതയുടെ തലയോട്ടിക്കും മുഖത്തും കഴുത്തിനുമാണ് കൂടുതലും പൊളളലേറ്റിരിക്കുന്നതെന്നും അതിനാല്‍തന്നെ അധ്യാപികയുടെ നില ഗുരുതരമാണെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.

സംഭവത്തിന് പിന്നാലെ വികേഷ് നഗ്രല എന്നയാളെ പൊലീസ് പിടികൂടിയിട്ടുണ്ട്. അന്‍കിതയുടെ പിന്നാലെ എത്തിയ പ്രതി ഇരുചക്രവാഹനത്തില്‍ കരുതിയിരുന്ന പെട്രോള്‍ അന്‍കിതയ്ക്ക് നേരെ ഒഴിക്കുകയായിരുന്നു.

തുടര്‍ന്ന് ഓടി രക്ഷപ്പെടുന്നതിനിടയില്‍ തീ കൊളുത്തുകയായിരുന്നുവെന്ന് പൊലീസ് ഇന്‍സ്‌പെക്ടര്‍ സത്യവീര്‍ ബന്ദിവാര്‍ വ്യക്തമാക്കി. പ്രദേശത്ത് ഉണ്ടായിരുന്നവരും പൊലീസും ചേര്‍ന്നാണ് തീ അണച്ചത്.

എന്നാല്‍ ഇത്തരം ക്രൂരമായ ആക്രമണത്തിന് പ്രേരിപ്പിച്ച കാരണം എന്താണെന്ന് ഇതുവരെയും വ്യക്തമായിട്ടില്ല. ഇയാള്‍സക്കെതിരെ വധശ്രമത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel