നടിയെ ആക്രമിച്ച കേസ്: കോടതിക്കകത്തെ ദൃശ്യങ്ങള്‍ പകര്‍ത്തിയയാള്‍ അറസ്റ്റില്‍

നടിയെ ആക്രമിച്ച കേസില്‍ കോടതിക്കകത്തെ ദൃശ്യങ്ങള്‍ പകര്‍ത്തിയയാള്‍ പിടിയില്‍.
കേസിലെ അഞ്ചാം പ്രതി സലീമിനെയാണ് കസ്റ്റഡിയിലെടുത്തത്.

രഹസ്യ വിചാരണ നടക്കവെയാണ് സലീം ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയത്. നടിയുടെ വാഹനത്തിന്‍റെ ദൃശ്യം പകര്‍ത്തിയ സലീമിന്‍റെ സുഹൃത്തിനെയും പോലീസ് കസ്റ്റഡിയിലെടുത്തു.

കേസില്‍ രഹസ്യവിചാരണ നടക്കവെയാണ് ഇരുവരും ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയത്. അഞ്ചാം പ്രതി സലീമിന്‍റെ സുഹൃത്തായ ആഷിക്ക് സംശയാസ്പദമായ സാഹചര്യത്തില്‍ കോടതി പരിസരത്ത് ചുറ്റിക്കറങ്ങുന്നത് കണ്ടപ്പോള്‍ പോലീസ് ഇയാളുടെ മൊബൈല്‍ ഫോണ്‍പരിശോധിക്കുകയായിരുന്നു.

നടി സഞ്ചരിച്ച വാഹനത്തിന്‍റെ നമ്പര്‍ പ്ലേറ്റ് ഉള്‍പ്പടെ വ്യക്തമാവുന്ന തരത്തില്‍ ഇയാള്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയതായി കണ്ടെത്തി. തുടര്‍ന്നാണ് സലീമിന്‍റെ ഫോണും പോലീസ് പരിശോധിച്ചത്.

രഹസ്യവിചാരണ നടക്കുന്ന കോടതിക്കകത്തെ ദൃശ്യങ്ങളാണ് ഇയാളുടെ ഫോണില്‍ കണ്ടെത്തിയത്.പള്‍സര്‍ സുനി ഉള്‍പ്പടെയുള്ളവര്‍ പ്രതിക്കൂട്ടില്‍ നില്‍ക്കുന്നതിന്‍റെ ചിത്രങ്ങളാണ് സലീം പകര്‍ത്തിയത്.

കേസിലെ ഇരയായ നടിയുള്‍പ്പടെ കോടതിക്കകത്തുള്ളപ്പോ‍ഴാണ് സംഭവം. ഗുരുതരമായ കുറ്റം വ്യക്തമായ സാഹചര്യത്തില്‍ സലീമിനെയും ആഷിക്കിനെയും നോര്‍ത്ത് പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

സലീമിന് നേരത്തെ ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നതാണ്. അതേ സമയം നടിയെ പ്രോസിക്യൂഷന്‍ വിസ്തരിക്കുന്നത് പൂര്‍ത്തിയായി.

പ്രതിഭാഗത്തിന്‍റെ ക്രോസ് വിസ്താരം ആരംഭിക്കുകയും ചെയ്തു. നിര്‍ണ്ണായക തെളിവായ നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ ഇരയായ നടിയും കോടതിയും ക‍ഴിഞ്ഞ ദിവസം പരിശോധിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here