ഹിന്ദുമഹാസഭ അധ്യക്ഷനെ വെടിവച്ചുകൊന്നത് ഭാര്യയും കാമുകനും; കാരണം കേട്ട് ഞെട്ടി പൊലീസ്

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ അഖില ഭാരതീയ ഹിന്ദുമഹാസഭ നേതാവ് രഞ്ജിത്ത് ബച്ചന്റെ കൊലപാതകത്തില്‍ നിര്‍ണായക അറസ്റ്റ്.

രഞ്ജിത്ത് ബച്ചനെ വെടിവെച്ചു കൊന്നതുമായി ബന്ധപ്പെട്ട് രണ്ടാംഭാര്യ സ്മൃതി ശ്രീവാസ്തവ, കാമുകന്‍ ദീപേന്ദ്ര, ഡ്രൈവര്‍ സഞ്ജീവ് ഗൗതം എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.

കൊലപാതകത്തില്‍ ജിതേന്ദ്ര എന്നയാളെ കൂടി പിടികൂടാനുണ്ടെന്ന് ലഖ്‌നൗ പൊലീസ് കമ്മീഷണര്‍ സുജിത് പാണ്ഡേ പത്രസമ്മേളനത്തില്‍ അറിയിച്ചു.

വിവാഹമോചനക്കേസ് നല്‍കിയെങ്കിലും രഞ്ജിത്ത് വേര്‍പിരിയാന്‍ തയ്യാറാവാതിരുന്നതാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നും പൊലീസ് പറഞ്ഞു.

2016 മുതല്‍ കുടുംബകോടതിയില്‍ ഇവരുടെ വിവാഹമോചന കേസ് നടന്നുവരികയാണ്. എന്നാല്‍ സ്മൃതിക്ക് വിവാഹമോചനം നല്‍കാന്‍ രഞ്ജിത്ത് തയ്യാറായിരുന്നില്ല.

ജനുവരി 17ന് രഞ്ജിത്തും സ്മൃതിയും തമ്മില്‍ കണ്ടിരുന്നു. കൂടിക്കാഴ്ചയ്ക്കിടെ സ്മൃതിയെ രഞ്ജിത്ത് മര്‍ദിച്ചു. ഇതാണ് കൊലപാതകത്തിന് കാരണമായതെന്ന് പൊലീസ് കമ്മീഷണര്‍ വ്യക്തമാക്കി.

കഴിഞ്ഞ ഞായറാഴ്ചയാണ് പ്രഭാത നടത്തത്തിനിടെ രഞ്ജിത് ബച്ചന്‍ വെടിയേറ്റ് മരിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News