കേരളം അതിജീവിക്കും; തോമസ് ഐസകിന്റെ ബജറ്റ് ഇന്ന്; പ്രതീക്ഷയര്‍പ്പിച്ച് സംസ്ഥാനം

സംസ്ഥാന ബജറ്റ് ഇന്ന് അവതരിപ്പിക്കും. രാജ്യം സാമ്പത്തിക പ്രതിസന്ധിയെ അഭിമുഖീകരിക്കുമ്പോഴും കേരളത്തിന്റെ സാമ്പത്തിക വളര്‍ച്ച എല്‍ഡിഎഫ് ഭരണകാലത്ത് ഗണ്യമായി മെച്ചപ്പെട്ടതായി സാമ്പത്തിക അവലോകന റിപ്പോര്‍ട്ട് വന്ന സാഹചര്യത്തില്‍ കൂടിയാണ് സംസ്ഥാന ബജറ്റ് അവതരിപ്പിക്കുന്നത്.

സംസ്ഥാനത്തിന്റെ തനത് നികുതി വരുമാനത്തിലും ഒന്നര ശതമാനത്തിന്റെ വളര്‍ച്ചയുണ്ടായിട്ടുണ്ട്. സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിന് ബജറ്റിന് പുറത്ത് പണം കണ്ടെത്തുന്നതിനാണ് സംസ്ഥാനം ഊന്നല്‍ നല്‍കുന്നത്.

കേന്ദ്രബജറ്റില്‍ സംസ്ഥാനം വിഹിതം വെട്ടിക്കുറച്ചിരുന്നു. ഇതിന് പിന്നാലെ നേരത്തെ തയ്യാറാക്കിയ ബജറ്റ് കണക്കുകളില്‍ മാറ്റം വരുത്തുകയാണ് ധനമന്ത്രി തോമസ് ഐസക്.

പൊതുവിപണിയില്‍ നിന്നും 4908 കോടി രൂപ വായ്പ എടുക്കാന്‍ അനുവദിക്കുമെന്നാണ് സംസ്ഥാനം പ്രതീഷിച്ചിരുന്നത്. എന്നാല്‍ 1920 കോടി രൂപയാണ് അനുവദിച്ചത്. ജി എസ് ടി നഷ്ടപരിഹാരം കഴിഞ്ഞ ഒക്ടോബര്‍ മുതല്‍ കിട്ടാനുമുണ്ട്.

1600 കോടിയാണ് രണ്ട് മാസത്തിലൊരിക്കല്‍ കിട്ടേണ്ട നഷ്ടപരിഹാരം. ഈ സാഹചര്യത്തിലും സംസ്ഥാനത്തിന്റെ റവന്യൂ വരുമാനത്തില്‍ ഒന്നര ശതമാനം വര്‍ദ്ധനയുണ്ടായെന്നാണ് ധനമന്ത്രി വ്യക്തമാക്കുന്നത്.

നിലവിലെ സൂചനകള്‍ അനുസരിച്ച് കിഫ്ബി 50,000 കോടിയില്‍ തന്നെ നിലനിര്‍ത്തും. സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും പെന്‍ഷന്‍ പ്രായം കൂട്ടുന്നതോ വിരമിക്കല്‍ തീയതി ഏകീകരിക്കുന്നതോ പരിഗണനയിലില്ലെന്നു ധനമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel