ബജറ്റ് 2020: ജനക്ഷേമം, സ്ത്രീപക്ഷം, കര്‍ഷക സൗഹൃദം, സമഗ്ര വികസനം, പരിസ്ഥിതി മിത്രം: കേരളം പുതിയ കുതിപ്പിലേക്ക്

തിരുവനന്തപുരം: നാല് വര്‍ഷത്തെ വികസനക്ഷേമ പ്രവര്‍ത്തനങ്ങള്‍ എണ്ണി പറഞ്ഞ് ധനമന്ത്രി തോമസ് ഐസക്ക് ബജറ്റ് അവതരിപ്പിച്ചു.

കേന്ദ്ര സര്‍ക്കാരിന്റെ അവഗണനയിലും സംസ്ഥാനം നേരിടുന്ന കടുത്ത സാമ്പത്തിക ഞെരുക്കത്തിനും ഇടയില്‍ ക്ഷേമപദ്ധതികള്‍ കൈവിടാതെ നോക്കാന്‍ കേരള ബജറ്റില്‍ ധനമന്ത്രി തോമസ് ഐസക് ശ്രമിച്ചിട്ടുണ്ട്.

കുടുംബശ്രീകള്‍ വഴി 25 രൂപയ്ക്ക് ഭക്ഷണം ലഭ്യമാകുന്ന ആയിരം ഭക്ഷണശാലകള്‍ തുറക്കാനും കേരളത്തെ വിശപ്പ്‌രഹിത സംസ്ഥാനമായി പ്രഖ്യാപിക്കാനുമുള്ള തീരുമാനം ശ്രദ്ധേയമാണ്.

വിശപ്പ്‌രഹിത സംസ്ഥാനത്തിനായി 20കോടി രൂപ വിലയിരുത്തും. നിലവിലെ 1200 എന്ന ക്ഷേമപെന്‍ഷന്‍ 100 രൂപ വര്‍ദ്ധിപ്പിച്ച് 1300 ആക്കും.

വീടില്ലാത്തവര്‍ക്ക് ലൈഫ് പദ്ധതിയിലൂടെ ഒരു ലക്ഷം വീടുകള്‍ നിര്‍മ്മിച്ച് നല്‍കാനും കാരുണ്യ പദ്ധതി തുടരാനും ബജറ്റില്‍ തീരുമാനമുണ്ട്. കുറഞ്ഞ നിരക്കില്‍ ക്യാന്‍സറിനുള്ള മരുന്നുകള്‍ ലഭ്യമാക്കും.

കെഎസ്ഡിപി വഴി അവയവ മാറ്റ ശസ്ത്രക്രീയക്ക് ശേഷം ഉപയോഗിക്കുന്ന മരുന്നുകള്‍ ഉല്‍പ്പാദിപ്പിക്കും. പ്രവാസികളുടെ ക്ഷേമത്തിന് 30 കോടി രൂപയായിരുന്നത് 90കോടിയായി വര്‍ധിപ്പിക്കാനും തീരുമാനമുണ്ട്.

കിഫ്ബി വഴി 2020-21 കാലഘട്ടത്തില്‍ ഇരുപതിനായിരം കോടി ചിലവഴിക്കാനും തീരുമാനിച്ചു. ആശാ വര്‍ക്കര്‍മാര്‍ക്ക് 500 രൂപയും പ്രൈമറി അധ്യാപകരുടെ അലവന്‍സ് പ്രതിമാസം 50ഉം സ്‌കൂള്‍ പാചക തൊഴിലാളികളുടെ കൂലി ദിവസം 50ഉം വര്‍ധിപ്പിച്ചിട്ടുണ്ട്. 2.5ലക്ഷം പേര്‍ക്ക് പുതിയ കുടിവെള്ള കണക്ഷന്‍ നല്‍കും.

ടൂറിസം വികസനത്തിന് 320കോടിയും നല്‍കും. തൊഴിലുറപ്പ് പദ്ധതിയുടെ അടങ്കല്‍ 100കോടി ആക്കി വര്‍ധിപ്പിച്ചു. പതിനായിരം പട്ടിക വിഭാഗ യുവജനങ്ങള്‍ക്ക് തൊഴില്‍ നര്‍കും മറ്റു സമുദായക്ഷേമത്തിന് 101 കോടിയും ന്യൂനപക്ഷക്ഷേമത്തിന് 42കോടിയും മുന്നോക്ക സമുദായ ക്ഷേമത്തിന് 42കോടിയും വകയിരുത്തിയിട്ടുണ്ട്.

ഇങ്ങനെ ജനക്ഷേമത്തിന് ഊന്നല്‍ നല്‍കുന്ന ബജറ്റ് ജനങ്ങള്‍ക്ക് കൈത്താങ്ങാകുന്ന ജനകീയ ബജറ്റ് തന്നെയാണ്.

മറ്റു പ്രധാനപ്രഖ്യാപനങ്ങള്‍:

  • വിദ്യാഭ്യാസ മേഖലക്ക് 20000 കോടി.
  • കൂടുതല്‍ തൊഴിലവസരങ്ങള്‍ .
  • കുടുബശ്രീക്ക് 600 കോടി കൂടി.
  • കൈത്തറിക്ക് 153 കോടി കൂടി.
  • വയനാടിന് 2000 കോടിയുടെ പാക്കേജ്.
  • ഇടുക്കിക്ക് 1000 കോടിയുടെ പാക്കേജ് .
  • കാര്‍ഷിക മേഖലക്ക് 2000 കോടിയുടെ പദ്ധതി .
  • മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന് 50 കോടി, കാന്‍സര്‍ മരുന്നുകളുടെ വില കുറയും.
  • മത്സ്യത്തൊഴിലാളികളുടെ സഹായത്തോടെ കായലുകളുടെ അടിത്തട്ട് ശുചിയാക്കും.
  • യന്ത്രസഹായത്തോടെ ചളി നീക്കി കായലിന്റെ ശേഷി വര്‍ദ്ധിപ്പിക്കും.
  • ടൂറിസം പ്രോത്സാഹനത്തിന് 323 കോടി. മുസിരിസ് പദ്ധതി 2012ല്‍ കമീഷന്‍ ചെയ്യും.
  • ആലപ്പുഴയെ പൈതൃക നഗരമാക്കും.
  • പ്രവാസി വകുപ്പിന് 30 കോടി രൂപയായിരുന്നത് 90 കോടി രൂപയായി വര്‍ധിപ്പിക്കും.
  • വിദേശത്ത് സ്ഥിരതാമസമാക്കിയിട്ടുള്ള കുടുംബങ്ങളിലെ വയോജനങ്ങള്‍ക്ക് കെയര്‍ ഹോം പദ്ധതി നടപ്പാക്കും.
  • പുതിയ പാലിയേറ്റീവ് നയത്തിന് അംഗീകാരം നല്‍കി. ജനങ്ങളുടെ ആരോഗ്യവിവരങ്ങള്‍ ശേഖരിച്ചു കൊണ്ട് ഡാറ്റാ ബേസ് തയ്യാറാക്കും.
  • 25 രൂപയ്ക്ക് ഊണ് നല്‍കുന്ന 1000 ഭക്ഷണ ശാലകള്‍ കുടുംബശ്രീയുടെ നേതൃത്വത്തില്‍ നടപ്പാക്കും.
  • എല്ലാ നഗരങ്ങളിലും ഷീ ലോഡ്ജിങ്ങ് .സ്ത്രീകള്‍ക്ക് മാത്രമായുള്ള ബജറ്റ് വിഹിതം 1509 കോടി.
  • നദീ പുനരുജ്ജീവനത്തിന് 20 കോടി ക്ലീന്‍ കേരള കമ്പനിക്ക് 20 കോടി അരലക്ഷം കിലോമീറ്റര്‍ തോടുകള്‍ നവീകരിക്കും.
  • 20000 ഏക്കറില്‍ ജൈവ കൃഷി . ഹരിതകേരള മിഷന് 7 കോടി രൂപ വകയിരുത്തും
  • വിശപ്പ് രഹിത സംസ്ഥാനമാക്കി മാറ്റുന്നതിനുള്ള പദ്ധതിക്ക് പ്രത്യേക സഹായമായി 20 കോടി രൂപ വകയിരുത്തും.പച്ചക്കറി, പുഷ്പ കൃഷി വ്യാപനത്തിന് ആയിരം കോടി.
  • മെട്രോ, വാട്ടര്‍ ട്രാന്‍സ്പോര്‍ട്ട്, ബസ് എന്നിവയ്ക്ക് ഏകീകൃത ടിക്കറ്റ് സംവിധാനം കൊണ്ടുവരും.
  • എല്ലാ ബസ് ഓപ്പറേറ്റര്‍മാരെയും ക്ലസ്റ്റര്‍ ആക്കി, ഇ ടിക്കറ്റിങ് അടക്കമുള്ള സ്മാര്‍ട്ട് സേവനങ്ങള്‍ നടപ്പാക്കും.
  • 25000 കോടി രൂപയുടെ നിര്‍മ്മാണ പ്രവൃത്തികളാണ് പൊതുമരാമത്ത് വകുപ്പ് ഇപ്പോള്‍ നടത്തുന്നത്.വരുന്ന സാമ്പത്തിക വര്‍ഷം 5000 കിലോമീറ്റര്‍ റോഡുകളുടെ നിര്‍മാണം പൂര്‍ത്തീകരിക്കും.
  • സിയാല്‍ കൂടി പങ്കാളിയായ വെസ്റ്റ് കോസ്റ്റ് കനാല്‍ പദ്ധതി പുരോഗമിക്കുന്നു. 2020-21ല്‍ കോവളം ജലപാത ഗതാഗതത്തിനായി തുറന്നു കൊടുക്കും.ഇപ്പോള്‍ കനാലുകളുടെ വീതി 18-20 മീറ്ററാണ്. 2025-ഓടെ വീതി 40 മീറ്ററാക്കും ഇതോടെ ചരക്കുനീക്കത്തിന്റെ അന്‍പത് ശതമാനവും ജലമാര്‍ഗ്ഗമായിരിക്കും.
  • കൊച്ചിയില്‍ വന്‍ വികസനം നടപ്പാക്കും. 6000 കോടി രൂപയുടെ പദ്ധതികളാണ് കൊച്ചിക്കായി അനുവദിക്കുക.
  • കൊച്ചി- മെട്രോയുടെ പേട്ടയില്‍ നിന്ന് തൃപ്പൂണിത്തുറയിലേക്കും ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നിന്ന് കാക്കനാട്ടേക്കുമുള്ള പുതിയ ലൈനുകള്‍ക്ക് 3025 കോടി അനുവദിച്ചു
  • ഗ്രീന്‍ഫീല്‍ഡ് റെയില്‍വേ യാഥാര്‍ഥ്യമാക്കും. പുതിയ സര്‍വീസ് റോഡ്, ടൗണ്‍ഷിപ്പുകള്‍ എന്നിവയുടെ പദ്ധതിയുടെ ഭാഗമായിരിക്കും.
  • 2020 നവംബര്‍മുതല്‍ സിഎഫ്എല്‍ ബള്‍ബുകളുടെ വില്പന നിരോധിക്കും.വൈദ്യുതി ക്ഷാമം പരിഹരിക്കുന്നതിന് ട്രാന്‍സ്മിഷന്‍ ലൈനുകള്‍ പണിയും.
  • 1675 കോടി രൂപ ഊര്‍ജമേഖലയ്ക്ക് വകയിരുത്തി. 2020-21ല്‍ സൗരോര്‍ജ്ജത്തിലൂടെ അഞ്ഞൂറ് മെഗാവാട്ട് വൈദ്യുതി സൃഷ്ടിക്കും. പുരപ്പുറം സൗരോര്‍ജ്ജവൈദ്യുതി പദ്ധതി വ്യാപിപ്പിക്കും.
  • സര്‍ക്കാര്‍ വകുപ്പുകളുടെ വര്‍ക്ക് ഓര്‍ഡര്‍ ലഭിച്ചവര്‍ക്ക് 10 കോടി വരെ ലോണ്‍ ലഭിക്കും. പര്‍ച്ചേസ് ഓര്‍ഡര്‍ ലഭിച്ചവര്‍ക്ക് ഡിസ്‌കൗണ്ട് നല്‍കും. ഇതിനായി കെഎസ്എഫ്ഇക്ക് പത്ത് കോടി അനുവദിച്ചു.
  • കിഫ്ബി 202021 കാലയളവില്‍ 20,000 കോടി ചെലവഴിക്കും. കിഫ്ബി വഴി 20 ഫ്‌ലൈ ഓവര്‍ നിര്‍മിക്കും.74 പാലങ്ങള്‍ നിര്‍മിക്കും. 44 സ്റ്റേഡിയങ്ങള്‍ നിര്‍മിക്കും. 4383 കോടിയുടെ കുടിവെള്ള പദ്ധതികള്‍ നടപ്പാക്കും.
  • പൊതുമേഖലസ്ഥാപനങ്ങളുടെ ഉത്പാദനം 2799 കോടിയില്‍ നിന്നും 3442 കോടിയായി ഉയര്‍ന്നു. 2015-16ല്‍ 213 കോടി നഷ്ടത്തിലായിരുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ ഇപ്പോള്‍ 102 കോടി ലാഭത്തിലാണ്.
  • 1.7 ലക്ഷം ഹെക്ടറായി കുറഞ്ഞ നെല്‍കൃഷി ഈ സര്‍ക്കാരിന്റെ കാലത്ത് 2.03 ലക്ഷം ഹെക്ടര്‍ ആയി കൂടി.
  • ഈ സര്‍ക്കാരിന്റെ കാലത്ത് അഞ്ച് ലക്ഷത്തോളം കുട്ടികള്‍ പൊതുവിദ്യാലയങ്ങളുടെ ഭാഗമായി പുതുതായി ചേര്‍ന്നു.
  • വീടില്ലാത്തവര്‍ക്ക് ഒരു ലക്ഷം ഫ്ളാറ്റുകള്‍.ഗ്രാമീണ റോഡുകള്‍ക്ക് 1000 കോടി. പൊതുമരാമത്ത് പ്രവര്‍ത്തികള്‍ക്ക് 1102 കോടി രൂപ വകയിരുത്തി.
  • 500 മെഗാവാട്ട് അധികവൈദ്യുതി ഉല്‍പാദിപ്പിക്കും.രണ്ടര ലക്ഷം കുടിവെള്ള കണക്ഷനുകള്‍ കൂടി നല്‍കും. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് 12074 രൂപ.
  • .202021 ഒരു ലക്ഷം വീട്, ഫ്‌ലാറ്റ് നിര്‍മിക്കും. ഗ്രാമീണ റോഡുകള്‍ക്ക് 1000 കോടി. പൊതുമരാമത്ത് പ്രവര്‍ത്തികള്‍ക്ക് 1102 കോടി രൂപ വകയിരുത്തി. രണ്ടര ലക്ഷം കുടിവെള്ള കണക്ഷനുകള്‍ കൂടി നല്‍കും. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് 12074 രൂപ.
  • ഉപഭോക്തൃ സംസ്ഥാനമായിട്ടും ജിഎസ്ടി വരുമാനത്തില്‍ കേരളത്തിന് നേട്ടമുണ്ടായില്ല.
  • ക്ഷേമ പെന്‍ഷനില്‍ വര്‍ധനഎല്ലാ ക്ഷേമ പെന്‍ഷനും വര്‍ധിപ്പിച്ചു. 100 രൂപ വീതമാണ് ക്ഷേമ പെന്‍ഷനുകള്‍ കൂട്ടിയത്. 1000 കോടി തീരദേശ പാക്കേജും പ്രഖ്യാപിച്ചു.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News