ജോലി നഷ്ടമായതില്‍ മനോവിഷമം; പിതാവ് മക്കളെ കൊന്ന് ജീവനൊടുക്കി

ജോലി നഷ്ടമായതില്‍ മനംനൊന്ത് പിതാവ് രണ്ടു മക്കളെയും കൊലപ്പെടുത്തി ജീവനൊടുക്കി. ന്യൂഡല്‍ഹിയിലെ ഷാലിമാര്‍ ബാഗിലാണ് സംഭവം. ഷാലിമാര്‍ ബാഗ് സ്വദേശി മധുറാണ് മക്കളായ സമീക്ഷ (14), ശ്രേയാന്‍ (6) എന്നിവരെ കൊലപ്പെടുത്തിയശേഷം പിതാവ് മെട്രോയ്ക്ക് മുമ്പില്‍ ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു.

ഷാലിമാര്‍ബാഗിലെ ഉരക്കടലാസ് നിര്‍മാണ് ശാലയിലെ ജീവനക്കാരനായിരുന്നു മധുര്‍.എന്നാല്‍ കമ്പനി പൂട്ടിയതിനെ തുടര്‍ന്ന് ആറ് മാസമായി മധുറിന്റെ ജോലി നഷ്ടപ്പെട്ടിരുന്നു. ജോലി നഷ്ടമായതിനെ തുടര്‍ന്ന് ഇദ്ദേഹം കടുത്ത മാനസികസമ്മര്‍ദ്ദത്തിലായിരുന്നെന്ന് ബന്ധുക്കള്‍ പോലീസിനോട് പറഞ്ഞു.

ഞായറാഴ്ച വൈകുന്നേരം മധുറിന്റെ ഭാര്യ മാര്‍ക്കറ്റില്‍ പോയ സമയത്താണ് തലയണവെച്ച് ശ്വാസം മുട്ടിച്ച് കുട്ടികളെ കൊലപ്പെടുത്തിയത്. മാര്‍ക്കറ്റില്‍ നിന്ന് തിരിച്ചെത്തിയ ഭാര്യയാണ് കുട്ടികളെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. പോലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് മധുറിന്റെ മൃതദേഹം ഹൈദര്‍പുര്‍ ബദ്ലി മെട്രോ സ്റ്റേഷനില്‍ നിന്ന് കണ്ടെത്തിയത്. സംഭവത്തില്‍ വിശദമായ അന്വേഷണം തുടങ്ങിയതായി പോലീസ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here