ബെയ്ജിംഗ്: കൊറോണ വൈറസ് ബാധിച്ച് ചൈനയിൽ മരിച്ചവരുടെ എണ്ണം 1,600 കടന്നു. ഇന്നലെ മാത്രം നൂറിലേറെപ്പേരാണ് മരണത്തിനു കീഴടങ്ങിയത്. വെള്ളിയാഴ്ച 143 പേർ മരിച്ചിരുന്നു. കൊറോണ മരണം പടർന്നു പിടിച്ച ഹുബൈ പ്രവിശ്യയിലെ വുഹാനിൽ രോഗം ബാധിച്ചവരുടെ എണ്ണം 6,700 ആയി.
കൊറോണ വൈറസ് ബാധയില്‍ യൂറോപ്പില്‍ ആദ്യ മരണം റിപ്പോര്‍ട്ട് ചെയ്തു. ഫ്രാന്‍സില്‍ ചികിത്സയിലായിരുന്ന രോഗി മരിച്ചു. ഫ്രഞ്ച് ആരോഗ്യ മന്ത്രിയാണ് മരണം സ്ഥിരീകരിച്ചത്. ജനുവരി 25മുതല്‍ ചികിത്സയിലായിരുന്ന എണ്‍പതുകാരനാണ് മരണത്തിന് കീഴടങ്ങിയതെന്ന് മന്ത്രി വ്യക്തമാക്കി.
ചൈനയില്‍ നിന്നെത്തിയ ഇദ്ദേഹം, ജനുവരി 16നാണ് ഫ്രാന്‍സിലെത്തിയത്. ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇദ്ദേഹത്തിന്റെ മകള്‍ക്കും കൊറോണ വൈറസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവര്‍ ആരോഗ്യം വീണ്ടെടുക്കുന്നുവെന്നാണ് വിവരം.
ഇതോടെ, ചൈനയ്ക്ക് പുറമേ മരണം സ്ഥിരീകരിക്കുന്ന നാലാമത്തെ രാജ്യമായി ഫ്രാന്‍സ്. ഫിലിപ്പീന്‍സ്, ഹോങ്കോങ്, ജപ്പാന് എന്നിവിടങ്ങളില്‍ കൊറോണ ബാധിച്ച് ഓരോരുത്തര് മരിച്ചിരുന്നു.
ആയിരത്തിലേറെപ്പേർക്ക് പേർക്കു ശനിയാഴ്ച രോഗം സ്ഥിരീകരിച്ചതായി ചൈനീസ് ആരോഗ്യ കമ്മീഷൻ അറിയിച്ചു. ശനിയാഴ്ചത്തെ മരണങ്ങളിലേറെയും ഹുബൈയിലാണ് ഹനാനിലും ബെയ്ജിംഗ്, ചോംക്വിംഗ് എന്നിവിടങ്ങളിലും കൊറോണ ബാധിതർ മരണത്തിനു കീഴടങ്ങിയിട്ടുണ്ട്.
രോഗം ബാധിച്ചവരുടെ എണ്ണം 68,500 കടന്നെന്ന് ആരോഗ്യ കമ്മീഷൻ അറിയിച്ചു. ഇതിൽ 11,200 പേരുടെ നില അതീവ ഗുരുതരമാണ്. രോഗം ഭേദമായ 8,100 പേരെ ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് ചെയ്തു.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here